Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനനന്തപുരം :സംസ്ഥാനത്ത് വാഹനങ്ങളുടെ വേഗനിയന്ത്രണപരിധി ഗതാഗതവകുപ്പ് ഉയര്‍ത്തി.പാതകളുടെ നിലവാരം ഉയര്‍ന്നതും നാലുവരിപ്പാത യാഥാര്‍ഥ്യമാകുന്നത് കണക്കിലെടുത്തുമാണ് നടപടി.നാലുവരിപ്പാതയിൽ കാറുകളുടെ പരമാവധി വേഗം 70 കിലോമീറ്ററായിരുന്നു.പുതിയ ഉത്തരവ് പ്രകാരം അതിപ്പോൾ മണിക്കൂറിൽ 90 കിലോമീറ്ററാക്കി.മുൻപ് 70 കിലോമീറ്റർ വേഗപരിധിയായിരുന്ന ദേശീയപാതയില്‍ 85 കിലോമീറ്ററും സംസ്ഥാനപാതയില്‍ 80 കിലോമീറ്ററും ആക്കി ഉയർത്തി.സിറ്റികളിലും മുനിസിപ്പാലിറ്റകളിലും 40ല്‍ നിന്ന് 50 ഉം സ്‌കൂള്‍പരിസരത്ത് 25ല്‍നിന്ന് 30 കിലോമീറ്ററുമാക്കിയിട്ടുണ്ട്. മോട്ടോര്‍സൈക്കിളിന്റെ പരമാവധിവേഗം സംസ്ഥാന പാതയിൽ 50 കിലോമീറ്റർ തന്നെയായിരിക്കും. ദേശീയപാതയില്‍ 50ല്‍നിന്ന് 60കിലോമീറ്ററാക്കി. നാലുവരിപ്പാതയില്‍ മണിക്കൂറില്‍ 50 കിലോമീറ്ററില്‍നിന്ന് 70 കിലോമീറ്ററാക്കുകയും ചെയ്തു.ഏപ്രിൽ ഒന്ന് മുതൽ ഉത്തരവ് നടപ്പാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.കാൽ നൂറ്റാണ്ടിനു ശേഷമാണ് സംസ്ഥാനത്ത് വാഹന വേഗം കൂട്ടുന്നത്.
Leave a Reply