Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം : സര്‍ക്കാര്‍ നടപ്പിലാക്കുന്ന പുതിയ മദ്യനയത്തിനെതിരെ നടന്‍ സുരേഷ് ഗോപി രംഗത്ത്.മദ്യം നിരോധിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെങ്കില്‍ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു.ബാറുകള്‍ സെപ്തംബര്‍ 12വരെ തുറക്കാന്‍ അനുമതി നല്‍കിയത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ക്ക് മുന്നില്‍ യുവമോര്‍ച്ച നടത്തുന്ന സമരത്തെയും സുരേഷ് ഗോപി ന്യായീകരിച്ചു. ഡി.വൈ.എഫ്.ഐ, യൂത്ത് കോണ്‍ഗ്രസ് തുടങ്ങിയ യുവജന സംഘടനകള്‍ സമരവുമായി മുന്നോട്ട് വരണമെന്നും സുരേഷ് ഗോപി പറഞ്ഞു. സർക്കാരിനെതിരെ നേരത്തെയും സുരേഷ് ഗോപി വിമർശന ശരങ്ങൾ എയ്തിരുന്നു. ആറന്മുള വിമാനത്താവളവുമായി ബന്ധപ്പെട്ട വിഷയത്തിൽ മുഖ്യമന്ത്രി വിവരമില്ലാത്തവനാണ് എന്ന തരത്തിൽ താരം പ്രസ്താവനയിറക്കിയിരുന്നു. ഇത് വിവാദമായതോടെ ഖേദപ്രകടനവും നടത്തി. പ്രസ്താവനയുടെ പേരിൽ സുരേഷ് ഗോപിയുടെ സിനിമയായ അപ്പോത്തിക്കിരിയുടെ പ്രദർശനം കോഴിക്കോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടയുകയും ചെയ്തിരുന്നു.
Leave a Reply