Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ശങ്കര്‍- വിക്രം കൂട്ടുകെട്ടില്‍ പിറന്ന ഐയ്‌ക്കെതിരെ പ്രതിഷേധവുമായി ഭിന്നലിംഗക്കാർ രംഗത്ത്.ചിത്രത്തിനെതിരേ ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തില്‍പെട്ടവര്‍ നിയമനടപടിക്കൊരുങ്ങുകയാണ്.ചിത്രത്തില്‍ ഈ വിഭാഗത്തെ മോശമായിട്ടാണ് വരച്ചു കാണിച്ചിരിക്കുന്നതെന്നാണ് ആരോപണം.ശങ്കറിന്റെ സിനിമയുടെ ഭാഗമാകുന്നു എന്ന രീതിയില്‍ ആദ്യം അഭിമാനം കൊണ്ടിരുന്ന മൂന്നാംലിംഗക്കാര്‍ സിനിമ പുറത്ത് വന്നപ്പോഴാണ് ഞെട്ടിയത്. ചിത്രത്തില്‍ തങ്ങളെ മോശമായി ചിത്രീകരിച്ചിട്ടുള്ള രംഗങ്ങള്‍ മുറിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കാനുള്ള നീക്കത്തിലാണ്‌ഇവർ.ചിത്രത്തിൽ ഈ വിഭാഗത്തിൽ നിന്നും ഒരാളെയാണ് മേക്കപ്പ് ആർട്ടിസ്റ്റായി അവതരിപ്പിച്ചിരിക്കുന്നത്.ചിത്രത്തിലെ നായകൻ വിക്രമിൻറെ കഥാപാത്രത്തോട് ഈ കഥാപാത്രത്തിനോടുള്ള താൽപര്യത്തെ ചിത്രീകരിച്ചിരിക്കുന്നത് ലൈംഗിക വൈചിത്ര്യമായിട്ടാണെന്നും ഇത് തങ്ങളെ അപമാനിക്കുന്നതിന് തുല്യമായിട്ടാണെന്നും ഇവർ ആരോപിക്കുന്നു.വരും ദിവസങ്ങളിൽ പ്രതിഷേധം ശക്തമാകുമെന്നും ഇവർ അറിയിച്ചു. ഇപ്പോള്‍ ഈ വിഭാഗത്തില്‍ നിന്നും പത്തു പേര്‍ കമ്മീഷണറെ കാണാന്‍ ഒരങ്ങുകയാണ്. അതിന് ശേഷം മറ്റുള്ളവരുമായി എന്തു പ്രതിഷേധം വേണമെന്ന് കൂടിയാലോചിക്കും.ചിത്രത്തില്‍ ഏതാനും രംഗങ്ങള്‍ മാത്രമാണ് ഉള്ളത്. അത് രഹസ്യമാക്കി വെയ്‌ക്കാന്‍ തന്നോട് ആവശ്യപ്പെട്ടിരുന്നതായി കഥാപാത്രത്തിന് ശബ്‌ദം നല്‍കിയ ഡബ്ബിംഗ് ആര്‍ടിസ്‌റ്റ് ആഡ്‌സ് റോസ് പറഞ്ഞു. അതേസമയം സംവിധായകന്‍ ശങ്കര്‍ മൂന്നാംലിംഗ വിഭാഗത്തെ ഏതെങ്കിലും വിധത്തില്‍ അപമാനിച്ചതായി കരുതുന്നില്ലെന്നാണ് ഈ വേഷം ചെയ്‌ത ഓജാസ് രജനിയുടെ അഭിപ്രായം.
Leave a Reply