Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബ്രിട്ടണിലെ സൗത്ത് വെയ്സിൽ നിന്നുള്ള കാരൻ – ഇയാൻ ഗിൽബെർട്ട് ദാമ്പതികൾക്ക് കുട്ടികൾ മൂന്നാണ്.കഴ്ച്ചയിലും മൂന്നുപേരും ഒരുപോലെയാണ്. ഇവരെ തിരിച്ചറിയാനാവാതെ കുഴങ്ങി. ഒടുവില്‍ അവര്‍ ഒരു മാര്‍ഗം കണ്ടെത്തി. കുഞ്ഞുങ്ങളുടെ പെരുവിരലിലെ നഖത്തില്‍ പല നിറങ്ങള്‍ പുരട്ടി. അങ്ങനെ മക്കളെ അവര്‍ ധൈര്യപൂര്‍വ്വം പേരുചൊല്ലി ഓമനിക്കാന്‍ തുടങ്ങി.ഫിയോണ്‍, മാഡിസണ്‍, പൈജി എന്നിങ്ങനെയാണ് കുട്ടികളുടെ പേരുകള്‍. ഫിയോണിന്റെ നഖത്തില്‍ നീലയുടെ വകഭേദവും മാഡിസണിന്റെ നഖത്തില്‍ മിന്റ് ഗ്രീനും പൈജിയുടെ നഖത്തില്‍ പര്‍പ്പിള്‍ കളറുമാണ് നല്‍കിയിരിക്കുന്നത്.മൂന്ന് കുട്ടികൾക്കുമായി ആഴ്ചയിൽ 120 കുപ്പി നപ്കിനുകളും 84 കുപ്പിപലുമാണ് നൽകുന്നത് .ഒരുപോലിരിക്കുന്ന ഇവരിൽ മൂന്ന് പേരിൽ ആർക്ക് എത്ര പാൽ നൽകിയെന്നോ ആരുടെ നപ്കിനാണ് ഒടുവിൽ മാറ്റിയതെന്നോ ആരെയാണ് ആദ്യം കുളിപ്പിച്ചെന്നോ ഒരെത്തും പിടിയും കിട്ടതെ വിഷമിച്ചപ്പൊയാണ് അച്ഛനമ്മമാർക്ക് ഇത്തരമൊരു ബുദ്ധിയുധിച്ചത്.കുട്ടികളെ തിരിച്ചറിയാന്‍ കളര്‍ കോഡ് ഉപയോഗിക്കുന്ന ആദ്യത്തെ മാതാപിതാക്കളാണ് കാരെനും ഗില്‍ ബര്‍ഗും. ഇവർ ഇന്ന് തിരക്കേറിയ ടെലിവിഷൻ താരങ്ങളാണ്.മൂന്നുപേരും അവരുടെ റോളുകൾ തകർത്ത് അഭിനയിക്കുന്നു.സാധാരണ ഗർഭത്തിലൂടെ തന്നെയാണ് ഇവർ ജന്മവും.ഒന്നരലക്ഷത്തിൽ ഒരാൾക്ക് വരുന്ന അപൂർവതയിലൂടെയാണ് മൂവർക്കും അടിമുടി സാമ്യമുണ്ടായത്ഇവരുമായി പുറത്തുപോകുന്നത് ഒരു സൈനിക ഓപ്പറേഷൻ തന്നെയാണെന്ന് അമ്മയായ കാരൻ പറയുന്നു.’ഓപ്പറേഷൻ ടിപ്ലറ്റ്’ എന്നാണ് ഇവരുമൊന്നിച്ചുള്ള ഔട്ടിങിനെ വിശേഷിപ്പിക്കുന്നതെന്നും കാരൻ പറയുന്നു.ഇവരെ കൂടാതെ നാലുവയസ്സുള്ള മറ്റൊരു പെണ്‍കുട്ടി കൂടെയുണ്ട് ഈ ദാമ്പതികൾക്ക്.
Leave a Reply