Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 2:13 am

Menu

Published on May 28, 2014 at 11:41 am

നഗ്ന ചിത്രമെടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടൽ : ഷമീനയും സംഘവും 50 ഓളം പേരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയതായി സൂചന

two-arrested-for-blackmailing-after-taking-naked-pics-with-them

കാസര്‍ഗോഡ്: യുവാവിനെ മിസ്സ്‌ കോൾ അടിച്ച് പരിചയപ്പെട്ട ശേഷം രഹസ്യ കേന്ദ്രത്തിലേക്ക് വിളിച്ച് വരുത്തി നഗ്ന ചിത്രമെടുത്ത ശേഷം ഭീഷണിപ്പെടുത്തി പണം തട്ടുന്ന രണ്ടംഗ സംഘം ഏതാണ്ട് 50 ഓളം പേരെ ബ്ളാക്ക്മെയിൽ ചെയ്തു പണം തട്ടിയതായി സൂചന ലഭിച്ചു. ഗള്‍ഫുകാരനായ യുവാവിനെ കൂടെ നിര്‍ത്തി നഗ്ന ചിത്രമെടുത്ത് പണവും മൊബൈല്‍ ഫോണും തട്ടിയെടുത്ത കേസില്‍ മാങ്ങാട്ട് വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കെ.എച്ച്. ഷമീന (24)യും പാറക്കട്ടയിലെ ഉവൈസ് എന്ന അഹമ്മദ് ഉവൈസ് (22)ും ആയിരുന്നു ചൊവ്വാഴ്ച പുലര്‍ച്ചെ പിടിയിലായത്.
സ്വദേശിയായ ഗള്‍ഫുകാരനെ മിസ്ഡ് കോളടിച്ച് പരിചയപ്പെട്ട് രഹസ്യ കേന്ദ്രത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയും ഇത് ഒളിക്യാമറയില്‍ പകര്‍ത്തി ഏഴ് ലക്ഷം രൂപ ബ്ലാക്ക്‌മെയിലിലൂടെ തട്ടിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസിലാണ് ഷമീനയും കൂട്ടാളികളും കഴിഞ്ഞദിവസം അറസ്റ്റിലായത്. എന്നാൽ പോലീസിന്റെ അന്വേഷണത്തിൽ ഇതേ തന്ത്രമുപയോഗിച്ചു ഇവർ ഏതാണ്ട് 50 ഓളം പേരെ ബ്ലാക്ക്മെയില്‍ ചെയ്ത് ലക്ഷങ്ങള്‍ തട്ടിയിട്ടുണ്ട് എന്ന സൂചന ലഭിച്ചു. ഷമീനയ്ക്കും സംഘത്തിനുമെതിരെ മൂന്ന് പരാതികള്‍ കൂടി കാസര്‍കോട് ടൗണ്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. നാണക്കേട്‌ കാരണം കെണിയിൽ അകപ്പെട്ട പലരും മുൻപോട്ട് വന്നിട്ടില്ലെന്നാണ് പോലീസിന്റെ നിഗമനം. ഉദുമ മാങ്ങാട്ടെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരിയായ ഷാനി എന്ന ഷമീനയും സംഘവും 10,000 മുതല്‍ ലക്ഷങ്ങള്‍ വരെ ഇത്തരത്തില്‍ തട്ടിയെടുത്തിട്ടുണ്ടെന്നാണ് വിവരം. ഉവൈസ് എന്ന അഹമ്മദ് ഉവൈസാണ് ബ്ളാക്ക്മെയിൽ കെണിയുടെ സൂത്രധാരൻ. ഇയാൾ ചൂരി സ്വദേശിയും പാറക്കട്ടയിലെ ക്വാര്‍ട്ടേഴ്‌സിലെ താമസക്കാരനുമാണ്. ഉവൈസും ഷമീനയും ഒരു ഓട്ടോയില്‍ സഞ്ചരിക്കുമ്പോള്‍ രഹസ്യ വിവരം ലഭിച്ച കാസര്‍കോട് സി.ഐ പി. ജേക്കബിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിന്തുടര്‍ന്നപ്പോള്‍ ഓട്ടോ ഉപേക്ഷിച്ച് രക്ഷപ്പെട്ടെങ്കിലും ഇരുവരെയും പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു. പുലർച്ചെ യാത്ര ചെയ്യുകയായിരുന്ന കാസര്‍ഗോഡ് സി.ഐ ടി. ജേക്കബിന്റെ നേതൃത്വത്തിലെ പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ പിടികൂടിയത്.

Loading...

Leave a Reply

Your email address will not be published.

More News