Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 5:08 am

Menu

Published on July 28, 2014 at 10:58 am

പതിനാറുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച പെണ്‍വാണിഭ സംഘം പിടിയില്‍

two-arrested-under-immoral-trafficking

കോട്ടയം: പതിനാറുകാരിയെ പീഡനത്തിനിരയാക്കിയ പെണ്‍വാണിഭ സംഘത്തിലെ ഇടനിലക്കാരിയും ഇടപാടുകാരിലൊരാളും പിടിയിലായി .പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി പലര്‍ക്കും കാഴ്‌ചവച്ചസംഭവത്തില്‍ ഇടനിലക്കാരി കാണക്കാരി സ്വദേശിനി ശരണ്യ(35), ഇവരുടെ സഹായി പേരൂര്‍ കവലയില്‍ ലോട്ടറി കച്ചവടം നടത്തുന്ന സോമന്‍(60) എന്നിവരെയാണു ഗാന്ധിനഗര്‍ പോലീസ്‌ കസ്‌റ്റഡിയിലെടുത്ത്‌.കോട്ടയം മാന്നാനത്ത് ബന്ധുവീട്ടില്‍ നിന്ന് പഠിക്കുന്ന പെണ്‍കുട്ടിയാണ് പെണ്‍വാണിഭ സംഘത്തിന്റെ വലയിലായത്‌. പെണ്‍കുട്ടിയെ ശനിയാഴ്ച വൈകിട്ട് മുതല്‍ കാണാതായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വച്ച് മാസങ്ങളായി നടക്കുന്ന മാംസക്കച്ചവടത്തിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.മാന്നാനത്തെ ബന്ധുവീട്ടില്‍നിന്നു പഠിക്കുകയായിരുന്നു പതിനാറുകാരിയെ ശനിയാഴ്ച വൈകീട്ട് കാണാതായതിനെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു പെണ്‍വാണിഭ സംഘത്തിലെ ഇടപാടുകാരനും ഇടനിലക്കാരിയും പിടിയിലായത്. വീട്ടുകാര്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് അന്വേഷണമാരംഭിച്ച പൊലീസ് സംഘം കാണക്കാരിയില്‍ വച്ചു പെണ്‍കുട്ടിയുമായി ബൈക്കില്‍ സഞ്ചരിച്ച പെണ്‍വാണിഭ സംഘത്തെ കണ്ടെങ്കിലും പിടികൂടാനായില്ല. അന്വേഷണം നടക്കുന്നതറിഞ്ഞ് ഞായറാഴ്ച രാവിലെ ഇടനിലക്കാരിയായ ശരണ്യ പെണ്‍കുട്ടിയെ കുറവിലങ്ങാട് പൊലീസ് സ്റ്റേഷനില്‍ കൊണ്ടുവരികയായിരുന്നു.പെണ്‍കുട്ടിയുടെ പരിചയക്കാരിയായ താനാണു തട്ടിക്കൊണ്ടുപോകലിനു പിന്നിലെന്നു വീട്ടുകാര്‍ക്ക് സംശയം തോന്നിയെന്ന് മനസിലാക്കിയാണു ശരണ്യ കുട്ടിയെ ഹാജരാക്കിയത്. തുടര്‍ന്നു കുട്ടിയുടെ മൊഴിയെടുത്തപ്പോള്‍ ശനിയാഴ്ച രാത്രി ഏറ്റുമാനൂരിലെ ആളൊഴിഞ്ഞ സ്ഥലത്തെ വീട്ടിലെത്തിച്ച് മയക്കുമരുന്നു കലര്‍ത്തിയ ജ്യൂസ് നല്‍കി പീഡിപ്പിച്ചെന്നു വ്യക്തമായി. മുമ്പും ശരണ്യ പല സ്ഥലങ്ങളില്‍ വച്ചു പെണ്‍കുട്ടിയെ പലര്‍ക്കായി കാഴ്ചവച്ചതായി പൊലീസ് പറഞ്ഞു.കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ശരണ്യയെയും ഇടപാടുകാരനായിരുന്ന ലോട്ടറി വില്‍പനക്കാരന്‍ സോമനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൂടുതല്‍പേര്‍ സംഭവത്തിലുള്‍പ്പെട്ടിട്ടുണ്ടെന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞിട്ടുണ്ട്.  ഇതിന്‍റെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി  പോലീസ്‌ അറിയിച്ചിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News