Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 3:19 am

Menu

Published on November 18, 2015 at 10:04 am

ഓണ്‍ലൈന്‍ പെണ്‍വാണിഭം: ചുംബന സമര നേതാക്കളായ രാഹുല്‍ പശുപാലനും ഭാര്യയും മോഡലുമായ രശ്മി ആര്‍ നായരുമടക്കം 15 പേർ പിടിയിൽ;റെയ്ഡിനിടെ പോലീസിനെ വാഹനമിടിച്ച് കൊലപ്പെടുത്താനും ശ്രമം

two-organisers-of-keralas-kiss-of-love-protest-arrested-for-allegedly-running-sex-racket

കൊച്ചി:ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘങ്ങളുടെ റെയ്ഡില്‍ ചുംബന സമരത്തിന്റെ സംഘാടകനും പ്രമുഖ മോഡലും ഉള്‍പ്പടെ എട്ടു പേര്‍ പിടിയിലായി.ചുംബന സമരത്തിന്റെ സംഘാടകരും ദമ്പതികളുമായ രാഹുല്‍ പശുപാലന്‍, രശ്മി ആര്‍ നായര്‍, പ്രധാന ഏജന്റ് കാസര്‍കോട് സ്വദേശി അക്ബര്‍ തുടങ്ങിയവരുള്‍പ്പെടെ 15 പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ക്രൈം ബ്രാഞ്ച് ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പെണ്‍വാണിഭ മാഫിയയെ കുടുക്കിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ രാഹുലിന്റെ നെടുമ്പാശേരിയിലെ ഫ്ലാറ്റിലായിരുന്നു റെയ്ഡ്. ഇവിടെ നിന്ന് തന്ത്രപരമായി രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരെ കൊച്ചി സിറ്റി പൊലീസിന്റെ നേതൃത്വത്തില്‍ കാക്കനാട് വച്ചാണ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം ആന്റ് പൈറസി സെല്ലിന്റെയും ആന്റി ഹ്യൂമന്‍ ട്രാഫിക്കിംഗിന് സെല്ലിന്റെയും നേതൃത്വത്തിലായിരുന്നു റെയ്ഡ്. റെയ്ഡിനെത്തിയ സംഘത്തെ നെടുമ്പാശേരിയില്‍ വച്ച് വാഹനമിടിച്ച് കൊലപ്പെടുത്താനും ശ്രമം നടന്നതായും വിവരങ്ങളുണ്ട്.മലപ്പുറം, കൊച്ചി, തൃശൂര്‍, പാലക്കാട്, എറണാകുളം ജില്ലകളിലാണ് റെയ്ഡ് നടന്നത്. പൊലീസ് പരിശോധനയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളും അറസ്റ്റിലായിട്ടുണ്ട്. കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ കാസര്‍ഗോഡ് അക്ബറിനെയും പോലീസ് പിടികൂടിയിട്ടുണ്ട്.

കൊച്ചു സുന്ദരി എന്ന ഫേസ്ബുക്ക് പേജ് പെണ്‍വാണിഭക്കാര്‍ വ്യാപകമായി ഉപയോഗിക്കുന്നു എന്ന പരാതി സജീവമായിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണമാണ് ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തെ പിടികൂടുന്ന വിധത്തിലേക്ക് കാര്യങ്ങളെ എത്തിച്ചത്. ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘങ്ങള്‍ കച്ചവടം കൊഴുപ്പിക്കാന്‍ വേണ്ടി ഉണ്ടാക്കിയ പേജായിരുന്നു കൊച്ചു സുന്ദരി എന്നത്. യുവാക്കളും വിദ്യാര്‍ത്ഥികളും അടക്കമുള്ളവര്‍ അറിഞ്ഞോ അറിയാതെയോ ഈ പേജില്‍ ലൈക്ക് ചെയ്ത് ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റിന്റെ ഭാഗമായിരുന്നു. പതിനായിരത്തിലേറെ പേരായിരുന്നു ഈ പേജില്‍ ലൈക്ക് ചെയ്തിരുന്നത്. ഇടക്കാലം കൊണ്ട് ഈ പേജ് അപ്രത്യക്ഷമായെങ്കിലും പിന്നീട് വീണ്ടും സജീവമാകുകയായിരുന്നുപ്രായപൂര്‍ത്തിയാകാത്ത നൂറുകണക്കിന് കുട്ടികളുടെ ഫോട്ടോയും അവരില്‍ നിന്ന് ലഭിക്കുന്ന സര്‍വ്വീസും അവരുടെ റേറ്റും കുറിച്ചിട്ട പേജില്‍ ആവശ്യക്കാര്‍ക്ക് ബന്ധപ്പെടാന്‍ ഫോണ്‍ നമ്പരുകള്‍ അനവധിയുണ്ടായിരുന്നു. പേജ് ലൈക്ക് ചെയ്യുകയും ഫോണില്‍ ബന്ധപ്പെടുകയും ചെയ്യുന്നവരെ ബന്ധപ്പെട്ട് സൗഹൃദം സ്ഥാപിച്ച് കച്ചവടം ഉറപ്പിക്കുന്നതാണ് ഇവരുടെ തന്ത്രം. ഫേസ് ബുക്ക് പേജിലെ ചിത്രങ്ങളില്‍ ആകൃഷ്ടരായെത്തുന്ന കസ്റ്റമേഴ്‌സിന്റെ വിവരങ്ങള്‍ സംഘം രഹസ്യമായി തേടും.

ഐ.ടി രംഗത്തോ ബിസിനസ് മേഖലകളിലോ ഉള്ളവരാണെങ്കില്‍ ചോദിക്കുന്ന പണം കിട്ടുമെന്നുറപ്പുള്ള സംഘത്തിന്റെ അടുത്ത നീക്കം ഇരയെ എങ്ങനെയും ചാക്കിലാക്കുകയെന്നതാണ്. ഇങ്ങനെയാണ് ഫേസ്ബുക്കിലൂടെ ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘം ഇരയെ പിടിക്കുന്നത്.സ്‌കൂള്‍, കോളേജ് തലങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികളെ പോലും ഇങ്ങനെ ആവശ്യക്കാര്‍ക്ക് പെണ്‍വാണിഭ സംഘം എത്തിച്ചു നല്‍കി എന്നാണ് തിരുവനന്തപുരത്തെ ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ കൂടുതല്‍ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.ബാലവകാശ കമ്മിഷനംഗംക്രൈംബ്രാഞ്ച് എഡിജിപിയുടെ ശ്രദ്ധയില്‍പ്പെടുത്തിയ സംഭവത്തില്‍ സൈബര്‍ പൊലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണമാണ് സെക്‌സ് റാക്കറ്റ് സംഘത്തിന് കെണിയെരുക്കിയത്.

Loading...

Leave a Reply

Your email address will not be published.

More News