Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 18, 2025 4:46 pm

Menu

Published on January 16, 2018 at 10:56 am

ഉദയംപേരൂരില്‍ പെണ്‍കുട്ടിയെ വെട്ടിക്കൊന്ന കേസ്; പ്രതി ബിനുരാജ് തൂങ്ങി മരിച്ച നിലയില്‍

udayamperur-neethu-murder-case-culprit-binuraj-found-hanged

കൊച്ചി: പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് അയല്‍വാസിയായ പെണ്‍കുട്ടിയെ വീട്ടില്‍ക്കയറി വെട്ടിക്കൊന്ന കേസിലെ പ്രതി തൂങ്ങിമരിച്ച നിലയില്‍. ഉദയംപേരൂര്‍ നീതു വധക്കേസിലെ പ്രതി ഉദയംപേരൂര്‍ മീന്‍കടവ് മുണ്ടശേരില്‍ ബിനുരാജ് (32) ആണ് മരിച്ചത്.

കേസിന്റെ വിചാരണ നാളെ തുടങ്ങാനിരിക്കെയാണ് മരണം. 2014 ഡിസംബര്‍ 18 നാണ് ബിനുരാജ് നീതുവിനെ കൊലപ്പെടുത്തിയത്. ഉദയംപേരൂര്‍ ഫിഷര്‍മെന്‍ കോളനിക്കു സമീപം മീന്‍കടവില്‍ പള്ളിപ്പറമ്പില്‍ ബാബു, പുഷ്പ ദമ്പതികളുടെ ദത്തുപുത്രിയായ നീതു (17) വിനെ മുന്‍ കാമുകന്‍ കൂടിയായ ബിനുരാജ് കൊലപ്പെടുത്തിയെന്നാണ് കേസ്.

പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് നീതു ബിനുരാജുമായി പ്രണയത്തിലായത്. പ്രായപൂര്‍ത്തിയാകാത്ത ദത്തുപുത്രി ഇതര മതത്തില്‍പ്പെട്ട ഏറെ മുതിര്‍ന്നയാളെ പ്രണയിക്കുന്നത് വീട്ടുകാര്‍ വിലക്കിയിരുന്നു. ബിനുരാജും നീതുവും ഒന്നിച്ചു ജീവിക്കാന്‍ ശ്രമിച്ചതോടെ വീട്ടുകാര്‍ പൊലീസില്‍ പരാതിപ്പെട്ടു.

തുടര്‍ന്ന് ഉദയംപേരൂര്‍ സ്റ്റേഷനില്‍ രണ്ടു പേരെയും വിളിച്ചുവരുത്തി. പ്രണയമാണെന്നും വിവാഹം കഴിക്കാന്‍ തയാറാണെന്നും ഇവര്‍ പൊലീസിനോടു പറഞ്ഞു. നീതുവിനു 18 വയസ്സ് തികഞ്ഞ ശേഷം വിവാഹം നടത്താമെന്ന ധാരണയില്‍ പിരിയുകയായിരുന്നു.

അന്നു വീട്ടുകാരോടൊപ്പം പോകാന്‍ വിസമ്മതിച്ച നീതുവിനെ ആദ്യം തൃപ്പൂണിത്തുറയിലെ ഒരു വനിതാ ഹോസ്റ്റലിലും പിന്നീടു ബന്ധുക്കളുടെ വീടുകളിലും താമസിപ്പിച്ചു. ഹോസ്റ്റല്‍ ചെലവ് വഹിച്ചിരുന്നത് ബിനുരാജായിരുന്നു. നീതു പിന്നീട് സ്വന്തം വീട്ടിലേക്ക് പോയി.

മനംമാറ്റമുണ്ടായ നീതു പിന്നീട് ബിനുരാജിനെ കാണുന്നതിനു വിമുഖത പ്രകടിപ്പിച്ചു. നീതു തന്നെ ഒഴിവാക്കാന്‍ ശ്രമിക്കുന്നു എന്ന തോന്നല്‍ ബിനുരാജിന് ഉണ്ടായി. ഫോണ്‍ വിളിച്ചാല്‍ എടുക്കാത്തതും നീതുവിനെ ഫോണില്‍ വിളിക്കുമ്പോള്‍ എന്‍ഗേജഡ് ടോണ്‍ കേള്‍ക്കുന്നതുമൊക്കെ ഇയാളില്‍ സംശയം ജനിപ്പിച്ചു.

തുടര്‍ന്ന് തൃപ്പൂണിത്തുറയിലെ സ്‌കൂളില്‍ പ്ലസ് വണ്‍ ക്ലാസില്‍ ചേര്‍ന്നെങ്കിലും താല്‍പ്പര്യമില്ലാതെ പഠനം നിര്‍ത്തി. സമീപത്തെ ബ്യൂട്ടിപാര്‍ലറില്‍ ബ്യൂട്ടീഷന്‍ കോഴ്സ് പഠിക്കുകയായിരുന്നു.

2014 ഡിസംബര്‍ 18 ന് ബാബുവും പുഷ്പയും ജോലിക്കു പോയ ശേഷം വീട്ടില്‍ തനിച്ചായിരുന്ന നീതുവിന്റെ കരച്ചില്‍ കേട്ട അയല്‍വാസിയായ യുവാവാണു ബിനുരാജ് നീതുവിനെ വെട്ടി വീഴ്ത്തുന്നതു കണ്ടത്. രാവിലെ എട്ടുമണിയോടെ വീടിന്റെ ടെറസില്‍ നില്‍ക്കുന്നതിനിടെയാണ് കൊടുവാളുമായെത്തിയ ബിനുരാജ് കൊല നടത്തിയത്. തുടര്‍ന്ന് പൊലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News