Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സെകന്പാല: ഉഗാണ്ടയിലെ ഏറ്റവും വിരൂപനായ വ്യക്തിയായി കണക്കാക്കപ്പെടുന്ന സെബായി ബാഗുമ എന്ന ഗോഡ്ഫ്രേ ബാഗുമ(47) എട്ടാമതും അച്ഛനായി. രണ്ടാം ഭാര്യയായ കേറ്റ് നാമന്തയാണ് കഴിഞ്ഞ ദിവസം ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്.ഉഗാണ്ടയിലെ ല്വീങ്കോ ജില്ലയിലെ ക്യാസങ്ക പട്ടണവാസിയാണ് ഗോഡ്ഫ്രേ ബാഗുമ. പ്രത്യേകമായ ശാരീരികാവസ്ഥകളെ തുടർന്ന് വിരൂപനായി പോയ ബാഗുമ തന്റെ ആദ്യ ഭാര്യ വ്യഭിചാരം ചെയ്തതായി കണ്ടെത്തിയതോടെ അവരിൽ നിന്നും വിവാഹമോചനം നേടിയിരുന്നു.2 കുഞ്ഞുങ്ങള്‍ ആ വിവാഹബന്ധത്തിലുണ്ടായെങ്കിലും ഇതിനേക്കാള്‍ നല്ല ഒരുത്തനെ നീ അര്‍ഹിക്കുന്നുണ്ടെന്ന് അവളുടെ വീട്ടുകാര്‍ നിരന്തരം അവളോടു പറയുമായിരുന്നുവെന്ന് ഗോഡ്ഫ്രീ പറയുന്നു.ആ ബന്ധം അവസാനിച്ചതിനുശേഷം 2007 ല്‍ ഗോഡ്ഫ്രീയുടെ ആന്റി മുഖേന പരിചയപ്പെട്ടതാണ് അന്ന് 18 കാരിയായിരുന്ന ഇപ്പോഴത്തെ ഭാര്യ കേറ്റ് നമന്‍ഡ.പരിചയം വളര്‍ന്ന്, ഒരുമിച്ച് ജീവിക്കാന്‍ തയ്യാറാണ് എന്ന് നമന്‍ഡ മനസ്സമതം മൂളിയപ്പോള്‍ ആരേയും അറിയിക്കാതെ അയാള്‍ അവളേയും കൊണ്ട് കടന്നു.4 വര്‍ഷം നീണ്ടു ആ അജ്ഞാതവാസം. തങ്ങള്‍ക്ക് ഒരു കുഞ്ഞുണ്ടാകുന്നതിനു മുമ്പ് വീട്ടുകാര്‍ക്കു മുമ്പില്‍ പ്രത്യക്ഷപ്പെടരുതെന്ന് അയാള്‍ തീരുമാനിച്ചിരുന്നു. കാരണം ഭാര്യയുടെ വീട്ടുകാര്‍ തന്നെ കാണുകയാണെങ്കില്‍ തീര്‍ച്ചയായും അവളെ പറഞ്ഞു പിന്‍തിരിപ്പിച്ചു കൊണ്ടു പോകുമെന്ന് അയാള്‍ക്കറിയാമായിരുന്നു.എന്നാല്‍ ഒരു കുഞ്ഞുണ്ടായതിനു ശേഷമാണെങ്കില്‍ ഒരു പക്ഷേ അവര്‍ അങ്ങനെ ചെയ്യാന്‍ ശ്രമിക്കില്ലായിരിക്കും എന്ന് അയാള്‍ക്കു തോന്നി. അങ്ങനെ നമന്‍ഡ 6 മാസം ഗര്‍ഭവതി ആയപ്പോഴാണ് വീട്ടുകാരുടെ മുമ്പില്‍ തിരിച്ചെത്തിയത്. എന്നിട്ടും അയാള്‍ ഭയപ്പെട്ടത് സംഭവിച്ചു.6 മാസം ഗര്‍ഭിണി ആയിരുന്ന നമന്‍ഡ അയാളെ ഉപേക്ഷിച്ച് വീട്ടുകാരുടെ ഒപ്പം പോയി.പിന്നീട് രണ്ടു മാസം കഴിഞ്ഞപ്പോള്‍ വീണ്ടും അയാളുടെ അടുക്കല്‍ തിരികെയെത്തി. ഇതാണു തന്റെ വിധിയെന്ന് തിരിച്ചറിഞ്ഞ് അവള്‍ വന്നതാണ് എന്നാണ് അതേകുറിച്ച് ഗോഡ്ഫ്രീ പറയുന്നത്.സൗന്ദര്യമില്ലാത്ത തന്നോടൊപ്പം കഴിയാന്‍ ഇഷ്ടമില്ലെങ്കില്‍ എപ്പോള്‍ വേണമെങ്കിലും തന്നെ ഉപേക്ഷിച്ചു പോകാനുള്ള സ്വാതന്ത്ര്യം അവള്‍ക്കു കൊടുത്തിട്ടുണ്ടെന്ന് അയാള്‍ പറയുന്നു. എന്നാല്‍ പിന്നീട് നമന്‍ഡ അയാളെ വിട്ടു പോകാന്‍ ശ്രമിച്ചതേയില്ല.
2013ലാണ് ബാഗുമയും നാമന്തയുമായുള്ള വിവാഹം നടന്നത്. തനിക്കു വിരൂപനെന്ന് വിളിപ്പേരിട്ട ഉഗാണ്ടക്കാരോട് വിവാഹദിനത്തില്‍ മധുര പ്രതികാരവും ഗോഡ്ഫ്രീ നടത്തി .താന്‍ കെട്ടിയ പെണ്ണിനെ കാണണമെന്നുള്ളവര്‍ ഓരോരുത്തരും 4000 ഉഗാണ്ടന്‍ ഷില്ലിംഗ് വീതം നല്‍കണമെന്ന് വ്യവസ്ഥ വച്ചു. ‘സെബാബി’ ക്കു കിട്ടിയ പെണ്ണിനെ കാണാന്‍ കാശുമുടക്കി ആളുകളുടെ പ്രവാഹമായിരുന്നു. തനിക്ക് കിട്ടിയ വൈരൂപ്യത്തെ ജീവിതോപാധി മാറ്റി ലോക ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് ഗോഡ്ഫ്രീയും കുടുംബവും.
–
–
Leave a Reply