Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലണ്ടന്‍: 56 മത് പാര്‍ലമെന്‍റിനെ തെരഞ്ഞെടുക്കുന്നതിന് ബ്രിട്ടീഷ് ജനത ഇന്ന് പോളിങ്ബൂത്തിലത്തെും. പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്‍െറ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും എഡ് മിലിബാന്‍ഡിന്‍െറ ലേബര്‍ പാര്‍ട്ടിയും തമ്മിലാണ് പ്രധാന മത്സരം. 650 സീറ്റുകളിലേക്കാണു തിരഞ്ഞെടുപ്പ്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ 326 സീറ്റുകളാണ് വേണ്ടത്. ജനവിധി തേടി 12 പാര്‍ട്ടികളാണ് രംഗത്തുള്ളത്. മെയ് എട്ടിന് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമെന്നാണ് കണക്കാക്കുന്നത്. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളിലായി അമ്പതിനായിരം പോളിങ് സ്റ്റേഷനുകളാണ് ക്രമീകരിച്ചിരിക്കുന്നത്. 650 അംഗ ജനപ്രതിനിധിസഭയിൽ ഇരുപാർട്ടികളും 34 ശതമാനം വീതം വോട്ടുകൾ നേടിയേക്കുമെന്നാണു സൂചന. ഒരുശതമാനത്തിന്റെ വ്യത്യാസത്തിലായിരിക്കും രണ്ടിലൊരു കക്ഷി മുന്നേറുക. 326 സീറ്റാണ് ഭൂരിപക്ഷത്തിനു വേണ്ടത്. ആര്‍ക്കും ഭൂരിപക്ഷം കിട്ടിയില്ലെങ്കില്‍ ഈവര്‍ഷംതന്നെ വീണ്ടും തിരഞ്ഞെടുപ്പുണ്ടായേക്കുമെന്ന് ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് നിക് ക്ലെഗ് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. ഇന്ത്യന്‍ വംശജരുടെ വോട്ടും തെരഞ്ഞെടുപ്പില്‍ നിര്‍ണായകമായേക്കും.ഏഴ് ലക്ഷത്തിലധികം ഇന്ത്യക്കാരാണ് ബ്രിട്ടനിലുള്ളത്.
Leave a Reply