Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജക്കാര്‍ത്ത: അമ്മയുടെ മൃതദേഹം സ്യൂട്ട് കേസിനകത്ത് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച അമേരിക്കന്‍ യുവതിയും കാമുകനും പിടിയില്‍.ഇന്തോനേഷ്യയിലെ വിനോദ സഞ്ചാര കേന്ദ്രമായ ബാലി ദ്വീപിലാണ് സംഭവം. ബാലിയിലെ ഒരു ഹോട്ടലിന്റെ പാർക്കിങ് ഏരിയയിൽ ചൊവ്വാഴ്ചയാണ് അമേരിക്കൻ പൗരയായ ഷെയ്‌ല വോണിന്റെ ശരീരം സ്യൂട്ട്‌കേസിലാക്കിയ നിലയിൽ കണ്ടെത്തിയത്. ഇതു സംബന്ധിച്ച് ഷെയ്‌ലയുടെ മകളായ ഹീതർ മാക്കി(19)നെയും കാമുകൻ ടോമ്മി ഷഫീഫ(21)നെയും ഇന്നലെ ബാലി പോലീസ് അറസ്റ്റ് ചെയ്തു.ബാലിയിലെ പ്രശസ്തമായ സെന്റ് റെജസ് ബാലി റിസോര്‍ട്ടില്‍ താമസിച്ചിരുന്ന യുവതിയും കാമുകനും ഇവിടെ നിന്നും ഒരു ടാക്‌സിയില്‍ വലിയൊരു സ്യൂട്ട് കേസുമായി പുറത്തു പോയിരുന്നു. അതേ ടാക്‌സിയില്‍ റിസോട്ടില്‍ തിരിച്ചെത്തുകയും ചെയ്തു. കുറച്ചു കഴിഞ്ഞപ്പോള്‍ യുവതിയെയും കാമുകനെയും അന്വേഷിച്ച് ടാക്‌സി ഡ്രൈവര്‍ റിസോട്ടിലെത്തി. ടാക്‌സിയില്‍ മറന്നുപോയ ഇവരുടെ സൂട്ടകേസ് തിരിച്ചുകൊടുക്കാനാണ് ഡ്രൈവര്‍ എത്തിയത്.ഡ്രൈവറുടെ അപേക്ഷ അനുസരിച്ച് ഹോട്ടല്‍ ജീവനക്കാര്‍ ഇവരുടെ മുറിയില്‍ ചെന്ന് യുവതിയെയും യുവാവിനേയും അന്വേഷിച്ചെങ്കിലും അവര്‍ അവിടെ നിന്നും മുങ്ങിയിരുന്നു. ഇതേതുടര്‍ന്ന്, സ്യൂട്ട് കേസ് തുറന്നു നോക്കിയപ്പോഴാണ് അതിനകത്ത് മൃതദേഹം കണ്ടെത്തിയത്. പിന്നീട് മുറിയിലുണ്ടായിരുന്ന ഇവരുടെ മറ്റ് രണ്ട് പെട്ടികള്‍ കൂടി തുറന്നു നോക്കിയപ്പോള്‍ അതിനകത്ത് ചോര പുരണ്ട വസ്ത്രങ്ങളും മറ്റും കണ്ടെത്തി.തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. സൂട്ട്‌കേസിനകത്ത് കണ്ടെത്തിയ സ്ത്രീ ബലപ്രയോഗത്തിനിടെ കൊല്ലപ്പെട്ടതാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തി. ഇവരുടെ മൃതദേഹത്തില്‍ മുറിവുകളും അടിയേറ്റ പാടും ഉണ്ടായിരുന്നുവെന്നും പോലീസ് അറിയിച്ചു.കൊലപാകത്തിനു ശേഷം മുങ്ങിയ യുവതിയെയും കാമുകനെയും അന്വേഷിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ റിസോട്ടില്‍ നിന്നും 10 കിലോ മീറ്റര്‍ അകലെയുള്ള മറ്റൊരു ഹോട്ടലില്‍ ഇവരെ കണ്ടെത്തി. പ്രതികളെ ചോദ്യം ചെയ്തപ്പോള്‍ തങ്ങള്‍ താമസിച്ചിരുന്ന ഹോട്ടലില്‍ സായുധരായ ഒരു സംഘമെത്തി മുറിയില്‍ ബന്ദികളാക്കുകയും അമ്മയെ വധിക്കുകയുമായിരുന്നുവെന്ന് ഇവര്‍ പറഞ്ഞു. എന്നാല്‍, ഹോട്ടല്‍ ജീവനക്കാരും ടാക്‌സി ഡ്രൈവറും ഇക്കാര്യം നിഷേധിക്കുകയാണ്. പോലീസ് സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.
–
–
–
Leave a Reply