Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോഴിക്കോട്: ഫേയ്സ്ബുക്ക് കൂട്ടായ്മയായ കിസ് ഓഫ് ലവ് പ്രവര്‍ത്തകര്‍ കോഴിക്കോട് നടത്തിയ ചുംബന സമരം പ്രതിഷേധത്തിലും അക്രമത്തിലും പൊലീസ് ലാത്തിവീശലിലും കലാശിച്ചു. സമരത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷം മണിക്കൂറുകളോളമാണ് നീണ്ടു നിന്നത്. ചുംബന സമരക്കാര്‍ക്കും ഇത് തടയാനത്തെിയവര്‍ക്കും നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. പോലീസിൻറെ വിലക്കിനെ വകവെയ്ക്കാതെ സമരം നടത്തിയ നൂറോളം പേരെ അറസ്റ്റ് ചെയ്തു. കിസ് ഓഫ് ലവ് 2.0 മലബാര്‍ എന്ന പേരില്‍ ഫേസ് ബുക് പ്രചാരണത്തിലൂടെ സംഘടിച്ചത്തെിയ ഇരുനൂറോളം പേരാണ് നഗരഹൃദയത്തില്‍ സമരത്തിന് എത്തിയത്. സമരക്കാര്‍ ഒരുഭാഗത്തും ഹനുമാന്‍ സേന, ശിവസേന തുടങ്ങിയ എതിരാളികള്‍ മറുവശത്തും, കാണാന്‍ എത്തിയവരും കൂടിയായതോടെ സമരം സംഘർഷഭരിതമായി. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ബസ് സ്റ്റാന്‍ഡിലും പരിസരത്തും പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. സമരത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷം മണിക്കൂറുകളോളം വാഹനഗതാഗതത്തെ മുടക്കി. പുതിയ സ്റ്റാന്‍ഡിനുള്ളില്‍ പ്രഖ്യാപിച്ച ചുംബന സമരം പിന്നീടു മിഠായിത്തെരുവിലേക്കും വ്യാപിക്കുകയായിരുന്നു. ഞായറാഴ്ച വൈകീട്ട് മൂന്നരക്ക് തുടങ്ങുമെന്ന് നിശ്ചയിച്ച സമരം നിരോധാജ്ഞ പ്രഖ്യാപിച്ചതോടെ രണ്ടരക്ക് തുടങ്ങുകയായിരുന്നു. വൈകിട്ട് നാലര വരെ ബസ്സ്റ്റാന്‍ഡ് പരിസരത്ത് തുടര്‍ന്ന സമരം പിന്നീട് മിഠായിത്തെരുവിലേക്കും വ്യാപിച്ചു. ചുംബന സമര അനുകൂലികളായ 54 പുരുഷന്മാരും 19 സ്ത്രീകളും ഉള്‍പ്പെടെ 73 അനുകൂലികളെയും സമരവിരുദ്ധരായ ഒരു സ്ത്രീ അടക്കം 24 ശിവസേന, ഹനുമാന്‍സേന പ്രവര്‍ത്തകരെയുമാണ് അറസ്റ്റ് ചെയ്തത്.ചുംബന സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച തിരക്കഥാ കൃത്ത് ദീദി ദാമോദരനും ഭര്‍ത്താവ് പ്രേംചന്ദിനും ശിവസേനക്കാരുടെ മര്‍ദനമേറ്റു.
–
Leave a Reply