Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സ്വന്തം ഭാര്യയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മലയാളത്തിലെ പ്രമുഖനായ സംവിധായകൻ മറ്റൊരു സംവിധായകനെ സമീപിച്ചു.ആ പ്രമുഖ സംവിധായകൻ മറ്റാരുമല്ല…ഭരതൻ .ഭാര്യയായ ആ നടി കെ പി എ സി ലളിതയും.വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവമാണ്. കെപിഎസി ലളിത ഒന്നിലേറെ ചിത്രങ്ങളില്‍ അഭിനയിക്കുന്ന സമയം, ഭരതന്റെ കേളിയിലും പിജി വിശ്വംഭരന്റെ ഗജകേസരിയോഗത്തിലും പ്രധാനം വേഷങ്ങള്‍ അഭിനയിക്കുകയാണ്. വിശ്വംഭരന്റെ ഗജകേസരിയോഗം എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഭര്‍ത്താവായ ഭരതന്റെ കേളിയുടെ ഷൂട്ടിങ്.
എന്നാല്‍ ഇടയ്ക്ക് കേളിയുടെ ഷൂട്ടിങിനു ചില തടസങ്ങള്‍ നേരിട്ടു. കൂടാതെ കെപിഎസി ലളിത കേളിക്കു നല്‍കിയിരുന്ന ഡേയ്റ്റും കഴിഞ്ഞു. കെപിഎസി ലളിതയുടേതായി കുറച്ചു സീനുകള്‍ തീരാനും ബാക്കിയുണ്ട്.
ലളിത ഗജകേസരിയോഗത്തില്‍ അഭിനയിക്കുകയാണ്. ലളിതയെ വിളിച്ച് ഭരതന്‍ കാര്യം പറഞ്ഞു. ലളിത കാര്യങ്ങള്‍ സംവിധായകന്‍ വിശ്വംഭരനോടു പറഞ്ഞു. എന്നാല്‍ സംവിധായകന്‍ ലളിതയെ സെറ്റുവിട്ടുപോകാന്‍ അനുവദിച്ചില്ല.
ഇതറിഞ്ഞ ഭരതന്‍ തിരക്കഥാകൃത്ത് കലൂര്‍ ഡെന്നീസിനെ
വിളിച്ചു.”എടോ ഡെന്നീസേ ഇതെന്നാ ദ്രോഹമാടാ, സ്വന്തം ഭാര്യയെ രണ്ടു ദിവസത്തേയ്ക്കു വിട്ടുതരില്ലെന്നോ…?
സംവിധായകനോടു പറഞ്ഞേക്ക് ഞാന്‍ എന്റെ ഭാര്യയെ കേസുകൊടുത്തു മോചിപ്പിക്കുമെന്ന്”. ഇതുകേട്ട് ഡെന്നിസ് പൊട്ടിച്ചിരിച്ചു. തുടര്‍ന്നു സംവിധായകനോടും നിര്‍മ്മാതാവിനോടും റിക്വസ്റ്റ് ചെയ്ത് രണ്ടു ദിവസത്തേയ്ക്കു ലളിതയെ കേളിക്കു വേണ്ടി പറഞ്ഞയച്ചത്.
Leave a Reply