Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: വിദേശത്ത് കള്ളപ്പണ നിക്ഷേപമുള്ള ചിലരുടെ പേരുകള്‍ കേന്ദ്രസര്‍ക്കാര്‍ വെളിപ്പെടുത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദ്ദേശം അനുസരിച്ചാണ് തീരുമാനം. ഇതുസംബന്ധിച്ച സത്യവാങ്മൂലം കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ സമർപ്പിക്കും. ദീപാവലി അവധിക്ക് ശേഷം 28-ന് സുപ്രീംകോടതിയിൽ വാദം തുടരുമ്പോഴായിരിക്കും കേന്ദ്രം നിലപാട് അറിയിക്കുക.നേരത്തെ വിദേശത്ത് കള്ളപ്പണ നിക്ഷേപമുള്ളവരുടെ പേരുകൾ പുറത്തു വിടാനാവില്ലെന്നായിരുന്നു കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ വ്യക്തമാക്കിയിരുന്നത്. പേര് വെളിപ്പെടുത്തുന്നത് ഇരട്ട നികുതി ഒഴിവാക്കൽ കരാർ ലംഘനമാകുമെന്നായിരുന്നു കേന്ദ്രത്തിന്റ വിശദീകരണംകള്ളപ്പണം രാജ്യത്ത് തിരികെയെത്തിക്കുകയാണ് ലക്ഷ്യമെന്ന് അധികാരത്തിലെത്തിയ ഉടനെ തന്നെ നരേന്ദ്രമോഡി വ്യക്തമാക്കിയിരുന്നു. 2013 ഡിസംബർ വരെ 14,000 കോടി രൂപ ഇന്ത്യക്കാർ സ്വിസ് ബാങ്കിൽ നിക്ഷേപിച്ചിട്ടുണ്ടെന്നാണ് ബാങ്കിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.
Leave a Reply