Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആഗ്ര: ഗണ്‍മാന്‍ കണ്ണിറുക്കിക്കാട്ടിയതിനെത്തുടര്‍ന്ന് യുവതി സമാജ് വാദി പാര്‍ട്ടി നേതാവിന്റെ കാറിന്റെ ചില്ല് തകര്‍ത്തതിന്റെ വീഡിയോ വൈരാലാകുന്നു. സമാജ് വാദി പാര്‍ട്ടി പ്രാദേശിക നേതാവും വ്യവസായിയുമായ അഭിനവ് ശര്‍മയുടെ ബെന്‍സ് കാറിന്റെ ചില്ലാണ് ഇരുപത്തിമൂന്നുകാരിയായ യുവതി തകര്‍ത്തത്.
ഞായറാഴ്ച വൈകീട്ട് സഹോദരിയോടൊപ്പം ഡോക്ടറെ കണ്ടു മടങ്ങുമ്പോള്‍ ഇരുചക്ര വാഹനം ഒരു സിഗ്നല്‍ ലൈറ്റില്‍ നിര്‍ത്തിയപ്പോഴായിരുന്നു അടുത്ത് വാഹനം നിര്‍ത്തിയ നേതാവിന്റെ ഗണ്‍മാൻ യുവതിക്കുനെരെ കണ്ണിറുക്കി കാണിച്ചത്. രോഷാകുലയായ യുവതി കാറിന്റെ മുകളില്‍ കയറി, ബോണറ്റില്‍ സ്ഥാപിച്ച പാര്‍ട്ടി കൊടി ഊരിയെടുത്ത് കാറിന്റെ വശത്തെ ചില്ല് അടിച്ചു തകര്‍ക്കുകയായിരുന്നു. അരിശം തീരാത്ത യുവതി ബോണറ്റിന്റെ മുകളില്‍ തന്നെ നിന്ന് ഗണ്‍മാനെ വെല്ലുവിളിക്കുകയും ചെയ്തു. സംഭവം കണ്ടുനിന്ന ചിലര്‍ ദൃശ്യങ്ങള്‍ പകര്‍ത്തി യൂട്യൂബിലിടുകയും ചെയ്തു.
ഒപ്പമുണ്ടായിരുന്നവരില്‍ ചിലര്‍ ഗണ്‍മാന്റെ ചിത്രം പകര്‍ത്തിയ യുവതിയുടെ ഫോണ്‍ പിടിച്ചെടുത്ത് നിലത്തെറിയുകയും ചെയ്തു. ഗണ്‍മാന്‍ തന്നോട് ക്ഷമാപണം നടത്തുകയും തകര്‍ത്ത മൊബൈല്‍ ഫോണിന്റെ പണം നല്‍കുകയും ചെയ്യാതെ കാറിന്റെ ബോണറ്റിന് മുകളില്‍ നിന്ന് താഴെയിറങ്ങില്ലെന്ന വാശിയിലായിരുന്നു യുവതി. മൊബൈല്‍ ഫോണിന്റെ വിലയായ 6,500 രൂപ നല്‍കിയാണ് നേതാവും സംഘവും തടിയൂരിയത്.
യുവതി കാറിന്റെ മുകളില്‍ കയറി രോഷം പ്രകടിപ്പിക്കുമ്പോള്‍ നേതാവ് പുറത്തിറങ്ങിയതേയില്ല.
–
–
Leave a Reply