Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബാംഗ്ലൂര്‍: ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് തടയാൻ ആകര്‍ഷകമായ ശമ്പള പാക്കേജുമായി ഇന്ത്യയിലെ മൂന്നാമത്തെ വലിയ സോഫ്റ്റ് വെയര്‍ കമ്പനിയായ വിപ്രോ രംഗത്ത്.അതിനായി ജീവനക്കാര്‍ക്ക് 16 ശതമാനം ശമ്പളം വർദ്ധിപ്പിച്ചിരിക്കുകയാണ് . കമ്പനിയിലെ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ജീവനക്കാരുടെ വേതനമാണ് വര്‍ധിപ്പിക്കുക.ആകെ ജീവനക്കാരുടെ 20 ശതമാനത്തിനാണ് ഇതിന്റെ ഗുണം ലഭിക്കുക. ഇതുവഴി അവരെ നിലനിര്‍ത്താനാകുമെന്നാണ് വിപ്രോ കണക്കുകൂട്ടുന്നത്.ഇന്ത്യയിലെ മൂന്നാമത്തെ വലിയ സോഫ്റ്റ് വെയര്‍ കമ്പനിയായ വിപ്രോ ജീവനക്കാര്‍ കൊഴിഞ്ഞു പോകുന്നതുമൂലം പ്രതിസന്ധിയിലായിരുന്നു.ഏപ്രില്‍ ജൂണ്‍ കാലയളവില്‍ 17 ശതമാനം പേരായിരുന്നു വിപ്രോ വിട്ടു പോയത്. ജനുവരി മാര്‍ച്ച് കാലയളവില്‍ ഇത് 15.7 ശതമാനം മാത്രമായിരുന്നു. തുടര്‍ന്ന് ഉപഭോക്താക്കളുമായി നേരിട്ട് ഇടപെടുന്ന ജീവനക്കാരുടെ ശമ്പളം ജൂണില്‍ 2 ശതമാനം വര്‍ധിപ്പിച്ചു. എന്നാല്‍ ഇതും പര്യാപ്തമാകില്ലെന്ന് കണ്ടതോടെയാണ് മികച്ച ജീവനക്കാരെന്ന് കമ്പനി കരുതുന്ന 147500 പേരുടെ ശമ്പളം 16 ശതമാനം വര്‍ധിപ്പിക്കുന്നത്.ശമ്പളവര്‍ധനയ്ക്കു ശേഷം ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് കുറയാറുണ്ട്.
കൊഴിഞ്ഞുപോക്ക് ഭീഷണി കൂടിവരുന്നത് മിക്ക കമ്പനികളെയും കുഴയ്ക്കുന്ന പ്രശ്‌നമാണ്.ഇന്‍ഫോസിസ്, ടി.സി.എസ്. തുടങ്ങിയ കമ്പനികളും കൊഴിഞ്ഞുപോകല്‍ ഭീഷണി നേരിടുന്നുണ്ട്. മികച്ച ജീവനക്കാരുടെ ശമ്പളം കൂട്ടി അവരെ നിലനിര്‍ത്താനുള്ള തന്ത്രം ഇവരും പരീക്ഷിച്ചേക്കുമെന്ന് വിലയിരുത്തപ്പെടുന്നത്.
Leave a Reply