Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കുപാംഗ്: ഇന്തോനേഷ്യയിൽ യുവതി പല്ലിക്ക് ജൻമം നൽകി.എട്ട് മാസം ഗർഭിണിയായ ഡെബി നുബറ്റോയിസ് എന്ന 31 കാരിയാണ് പല്ലിയെ പ്രസവിച്ചത്.കുപാംഗിലെ വീട്ടില്‍ മിഡ് വൈഫ് ജോസഫൈന്‍ ലിഡിയ ഹെലന്‍ വാദുവിന്റെ സഹായത്തോടെയായിരുന്നു യുവതിയുടെ പ്രസവം.കുഞ്ഞിനെ സ്വീകരിക്കാൻ തയ്യാറായി നിന്ന യുവതിയുടെ ഭർത്താവ് കയ്യിൽ കിട്ടിയ പല്ലിയെ കണ്ട് അമ്പരന്നു.ഈ വാർത്ത പുറത്ത് വന്നതോടെ യുവതിക്ക് നേരെ വധഭീഷണിവരെ ഉണ്ടായിട്ടുണ്ട്.യുവതി മന്ത്രവാദിയാണെന്നും അവരെ തല്ലിക്കൊല്ലുമെന്നും ആളുകൾ പറഞ്ഞു.എന്നാൽ ഈ വാർത്ത തെറ്റാണെന്നും ജീവികളില്‍ ഒരു വിഭാഗത്തില്‌പെടുന്നവര്‍ മറ്റൊരു വിഭാഗത്തില്‌പെടുന്ന കുഞ്ഞുങ്ങള്‍ക്ക് ജീവന്‍ നല്‍കിയതായി ചരിത്രമില്ലെന്നും ഡോക്ടര്‍ മെസ്സെ അടൗപ പറഞ്ഞു. എന്നാൽ യുവതി ഗര്‍ഭാവസ്ഥയുടെ എല്ലാ ലക്ഷണങ്ങളും കാണിച്ചിരുന്നു.ഈ ലക്ഷണങ്ങൾ ഫാന്റം പ്രഗ്‌നന്‍സി(മിഥ്യ ഗര്‍ഭധാരണം) അല്ലെങ്കില്‍ സ്യൂഡോസീസിസ് എന്ന രോഗമുള്ള രോഗികള്‍ കാണിക്കാറുണ്ടെന്നും ഡോക്ടർ പറഞ്ഞു.എന്തൊക്കെയായാലും വാർത്ത സത്യമാണോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
Leave a Reply