Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കേരളത്തില്‍ പുരുഷന്മാരേക്കാൾ മികച്ച ഡ്രൈവർമാർ സ്ത്രീകളാണെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ഋഷിരാജ് സിങ്.ട്രാഫിക് നിയമങ്ങള്‍ പൂര്‍ണമായും പാലിച്ചും ഹെല്‍മറ്റ് ഉള്‍പ്പെടെ ധരിച്ചുമാണ് ഇവര്‍ വാഹനം ഓടിക്കുന്നത്.അപകടങ്ങള്‍ക്കു വനിതാ ഡ്രൈവര്‍മാര്‍ വളരെയൊന്നും ഇടവരുത്താറില്ലെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാന മോട്ടോര്‍ വാഹനവകുപ്പും റോഡ് സേഫ്റ്റി അതോറിറ്റിയും സംയുക്തമായി നടപ്പാക്കുന്ന റോഡ് സുരക്ഷാ ബോധവല്‍ക്കരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നൈപുണ്യ കോളജില്‍ നിര്‍വഹിച്ച് സംസാരിക്കുകയാണദ്ദേഹം.ലൈസന്‍സില്ലാതെ വാഹനം ഓടിച്ചാല്‍ വാഹനത്തിന്റെ റജിസ്‌റ്റേര്‍ഡ് ഉടമയ്ക്ക് എതിരെയും കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.ഹെല്‍മറ്റിനുള്ളില്‍ മൊബൈല്‍ ഫോണ്‍ വച്ചു ഡ്രൈവിങ്ങിനിടെ സംസാരിക്കുന്നതു നിരീക്ഷിക്കുവാനും ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.മദ്യപിച്ചു വാഹനം ഓടിച്ചുള്ള അപകടങ്ങള്‍ കുറവാണെന്ന ഔദ്യോഗിക കണക്ക് ശരിയല്ല.പലപ്പോഴും ഇത്തരം അപകടങ്ങളുണ്ടാകുമ്പോള്‍ മദ്യപിച്ചതിന്റെ വകുപ്പ് പൊലീസ് ചേര്‍ക്കാത്തതാണ് എണ്ണം കുറയാന്‍ കാരണം. സംസ്ഥാനത്തു പ്രതിവര്‍ഷം 4,200 പേരാണ് അപകടത്തില്‍ മരിക്കുന്നത്.ഇതില്‍ 75 ശതമാനം 1830 വയസ്സിനു മധ്യേയുള്ളവരും 90 ശതമാനവും ഇരുചക്രവാഹനയാത്രികരുമാണ്.വാഹനപരിശോധനയും നിയമങ്ങളും കര്‍ശനമായി നടപ്പിലാക്കുവാന്‍ തുടങ്ങിയതോടെ കഴിഞ്ഞ നാലു മാസത്തിനുള്ളില്‍ 140 അപകടമരണങ്ങളെ ഉണ്ടായിട്ടുള്ളു.സംസ്ഥാനത്തെ 20,000 സ്വകാര്യ ബസുകളുടെ ഇന്‍ഷുറന്‍സ് രേഖകള്‍ പരിശോധിക്കുമെന്നും ഋഷിരാജ്‌സിങ് പറഞ്ഞു.
Leave a Reply