Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അല്‍ജിയേഴ്‌സ്: കാണാതായ അള്‍ജീരിയന്‍ വിമാനം തകർന്നതായി സ്ഥിതീകരിച്ചു. വിമാനത്തിന്റെ അവശിഷ്ടങ്ങൾ അല്‍ജിയേഴ്‌സില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെ ബുര്‍ക്കിന ഫാസോ അതിര്‍ത്തിക്കടുത്ത് ഗോസ്സിയില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.പ്രദേശവാസികളുടെ സഹായത്തോടെയാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. മൃതദേങ്ങള്‍ കത്തിക്കരിഞ്ഞ് ചിതറിയ നിലയിലായിരുന്നു. ഇവിടെ തിരച്ചില്‍ നടത്താന്‍ മാലി സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.വിമാനം ഗോസ്സിയില്‍ തകര്‍ന്നുവീഴുന്നതു കണ്ടതായി ദൃക്‌സാക്ഷികള്‍ അറിയിച്ചിട്ടുണ്ട്. പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനോഫാസയുടെ തലസ്ഥാനമായ ഇതിനെത്തുടര്‍ന്ന് പ്രദേശത്ത് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.സ്പാനിഷ് കമ്പനിയായ സ്വിഫ്റ്റ് എയറില്‍നിന്ന് എയര്‍ അല്‍ജെരി വാടകയ്‌ക്കെടുത്ത ‘മക്‌ഡൊണല്‍ ഡഗ്ലസ് എം.ഡി. 83’ എന്ന അല്‍ജീരിയന്‍ വിമാനമാണ് കാണാതായത്. 110 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരില്‍ 51 പേര്‍ ഫ്രഞ്ച്കാരാണ്.വിമാനം പറന്നുയര്‍ന്ന് അന്‍പതു മിനിറ്റുകള്‍ക്ക് ശേഷം കണ്‍ട്രോള്‍ റൂമുമായി ബന്ധം നഷ്ടപ്പെട്ടു. തുടര്‍ന്ന് വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമാവുകയുമായിരുന്നു. അവസാനമായി ബന്ധപ്പെടുമ്പോള്‍ വിമാനം ആഫ്രിക്കന്‍ വ്യോമമേഖലയിലൂടെയാണ് പറന്നിരുന്നത്.
Leave a Reply