Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അഗളി : അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിൻറെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസിൻറെ കുറ്റപത്രത്തിൽ എട്ടുപേർക്കെതിരെ കൊലക്കുറ്റം ചുമത്താൻ സാധ്യത. ഈ കേസുമായി ബന്ധപ്പെട്ട് 16 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. മധുവിനെ മര്‍ദിച്ചുവെന്ന് കണ്ടെത്തിയ എട്ട് പേര്‍ക്കെതിരെയാണ് കൊലക്കുറ്റം ചുമത്താനുള്ള സാധ്യത. രണ്ടാഴ്ചയ്ക്കകം ഇതിൻറെ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചേക്കും. മുക്കാലി മേച്ചേരിയിൽ ഹുസൈൻ, കിളയിൽ മരയ്ക്കാർ, പൊതുവച്ചോലയിൽ ഷംസുദ്ദീൻ, താഴുശേരിൽ രാധാകൃഷ്ണൻ, വിരുത്തിയിൽ നജീബ്, മണ്ണമ്പറ്റിയിൽ ജെയ്ജു മോൻ, കരിക്കളിൽ സിദ്ദീഖ്, പൊതുവച്ചോലയിൽ അബൂബക്കർ എന്നിവർക്കെതിരെയാണ് കൊലക്കുറ്റം ചുമത്താൻ സാധ്യതയുള്ളത്.
മറ്റ് 8 പേർ മധുവിനെ മർദ്ദിച്ചിട്ടില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇവർ മർദിക്കുന്നതിൻറെ ദൃശ്യങ്ങൾ പകർത്തുകയും പിടികൂടാൻ പോയ സംഘത്തിനൊപ്പം പോവുകയും മാത്രമാണ് ചെയ്തത്. മധുവിന്റെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം നടന്നുവരികയാണ്. ഹൈക്കോടതി നിര്‍ദേശ പ്രകാരം മണ്ണാര്‍ക്കാട് ചീഫ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് എം രമേശാണ് കേസിൽ അന്വേഷണം നടത്തുന്നത്.മധുവിനെ മര്‍ദിക്കുന്നതിൻറെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണുകളുടെ ശാസ്ത്രീയ പരിശോധനാ ഫലം ഇതുവരെ ലഭിച്ചിട്ടില്ല.
Leave a Reply