Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 6:25 am

Menu

Published on November 21, 2013 at 12:57 pm

മാതാപിതാക്കൾ വഴക്കുപറഞ്ഞതിൽ മനംനൊന്ത് വിദ്യാർഥിനികൾ ആതമഹത്യ ചെയ്തു;ഒരു വിദ്യാര്‍ത്ഥിനിയുടെ പിതാവ് തൂങ്ങിമരിച്ചു

two-students-committ-suicide-in-sasthamkotta

കൊല്ലം:ആണ്‍കുട്ടികള്‍ക്കൊപ്പം സിനിമയ്ക്കുപോയതിന് അധ്യാപകരും മാതാപിതാക്കളും ശാസിച്ചതിനെത്തുടര്‍ന്ന് ആത്മഹത്യചെയ്ത വിദ്യാര്‍ത്ഥിനികളിലൊരാളുടെ പിതാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.മരിച്ച നിലയില്‍ കണ്ടെത്തിയ ആതിരയുടെ പിതാവും അഞ്ചാലുംമൂട് സ്വദേശിയുമായ അശോക് കുമാറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.മകള്‍ മരിച്ചതിന്റെ മനോവിഷമംമൂലമായിരിക്കാം ആത്മഹത്യയെന്ന് കരുതുന്നു. ജ്യേഷ്ഠന്റെ വീട്ടുമുറ്റത്തെ പ്ലാവിന്‍കൊമ്പിലാണ് തൂങ്ങിയത്.പെയിന്റിങ് തൊഴിലാളിയായിരുന്നു.ഭരണിക്കാവ് ജെ.എം.എച്ച്.എസിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥികളായ അഖില വി കുറുപ്പ്,ആതിര എന്നിവരുടെ മൃതദേഹങ്ങള്‍ ഇന്നലെയാണ് കാരാളിമുക്ക് പട്ടക്കടവിനടുത്ത് കണ്ടെത്തിയത്. ഇരുവരെയും കാണാതായതിനെ തുടര്‍ന്ന നാട്ടുകാര്‍ തിരിച്ചില്‍ നടത്തിയിരുന്നു.വീട്ടുകാരുടെ അനുമതിയില്ലാതെ സിനിമയ്ക്ക് പോയതിന് പെണ്‍കുട്ടികളെ മാതാപിതാക്കൾ വഴക്ക് പറഞ്ഞിരുന്നു.കൂടാതെ കുട്ടികൾ സിനിമയ്ക്ക് പോയവിവരം സ്ക്കൂളിലെ ഹെഡ്മാസ്റ്ററെയും അധ്യാപകരെയും അറിയിച്ചതിനെ തുടർന്ന് അവരും കുട്ടികളെ ഉപദേശിച്ചിരുന്നു.കൂടാതെ സഹപാഠികള്‍ കളിയാക്കുകയും ചെയ്തിരുന്നു.ഇതിനെ തുടര്‍ന്ന് ചൊവ്വാഴ്ച വൈകീട്ട് കുട്ടികള്‍ ഞങ്ങള്‍ വിട്ടുപോവുകയാണെന്ന് കുറിപ്പെഴുതി സഹപാഠിയുടെ ബാഗില്‍ വച്ചു.സ്‌കൂള്‍ വിട്ട ശേഷം ഇവരെ കാണാതാവുകയുമായിരുന്നു.വൈകുന്നേരമായിട്ടും കുട്ടികളെത്തത്തതിനെ തുടർന്ന് ബന്ധുക്കളും പോലീസുകാരും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.ഉച്ചയോടെ കുട്ടികളുടെ മൃതദ്ദേഹം കായലിൽ കണ്ടെത്തുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News