Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പറവൂർ :പള്ളിയില്‍ കുര്‍ബാനയ്ക്കു പോകുകയായിരുന്ന കന്യാസ്ത്രീയെ ബൈക്കിലെത്തിയ അക്രമിയായ യുവാവ് കൈയില്‍ കടന്നുപിടിച്ച് ബൈക്കില്‍ റോഡിലൂടെ വലിച്ചിഴച്ചു.പറവൂരിലാണ് നാടിനുതന്നെ നാണക്കേടുണ്ടാക്കിയ സംഭവം അരങ്ങേറുന്നത്. ആക്രമണത്തില്‍ പരിക്കേറ്റ പള്ളിത്താഴം പ്രതീക്ഷാ കോണ്‍വെന്‍റിലെ സിസ്റ്റര്‍ മേഴ്‌സിനയെ പരിക്കുകളോടെ ഡോണ്‍ബോസ്‌കോ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ 6.15-ഓടെ പറവൂര്‍ നഗരസഭാ 12 വാര്‍ഡായ ശാന്തിനഗറിലെ കുനിയന്‍ കുരിക്കശ്ശേരി ഇടറോഡില്‍ വെച്ചാണ് കന്യാസ്ത്രീക്കുനേരെ അപ്രതീക്ഷിത അക്രമമുണ്ടായത്.കൊത്തലെന്‍ഗോ ഇടവകയിലെ കാറ്ററ്റിസ്റ്റ് സഭയിലെ സിസ്റ്റേഴ്‌സ് ഓഫ് സേക്രഡ് ഭവനി (പ്രതീക്ഷാഭവന്‍) ലെ ഏഴ് കന്യാസ്ത്രീകള്‍ പള്ളിയില്‍ കുര്‍ബാനയ്ക്കുപോകവേയായിരുന്നു സംഭവം. മുന്നില്‍ ഒറ്റയ്ക്കുനടന്ന കന്യാസ്ത്രീക്കു നേരെയായിരുന്നു അക്രമം. തൊട്ടുപിറകെ നാലുപേരും അതിനുപിന്നില്‍ രണ്ടുപേരും. നേരം പുലര്‍ന്നു എങ്കിലും ഇരുള്‍ പൂര്‍ണമായി വിട്ടകന്നിരുന്നില്ല.അപ്പോള്‍ അവിടെയ്ക്ക് ബൈക്കില്‍ എത്തിയ ആക്രമി കന്യാസ്ത്രീയുടെ അടുത്തുചെന്ന് അസഭ്യം പറഞ്ഞ് അപമാനിക്കാന്‍ ശ്രമിച്ച ശേഷം കൈക്ക് കടന്നുപിടിക്കുകയായിരുന്നു.തുടര്‍ന്ന് കന്യാസ്ത്രീയുടെ കൈയില്‍ ബലമായി പിടിച്ച ശേഷം ബൈക്ക് വേഗം കുറച്ച് മുന്നോട്ടോടിച്ചു. അക്രമി പിടിവിടാതിരുന്നതിനെത്തുടര്‍ന്ന് കന്യാസ്ത്രീ കുറച്ചുദൂരം കൂടെ ഓടി. പിന്നീടവര്‍ റോഡില്‍ കമഴ്ന്നടിച്ചുവീണു. എന്നിട്ടും പിടിവിടാത്ത അക്രമി കുറച്ചുദൂരം അവരെ വലിച്ചിഴച്ചു. ഒച്ചവെച്ച മറ്റു കന്യാസ്ത്രീകളും വഴിയാത്രക്കാരും ഓടിയടുത്തപ്പോഴേക്കും അക്രമി ബൈക്കില്‍ സ്ഥലംവിട്ടു. കന്യാസ്ത്രീയുടെ കാല്‍മുട്ടിനും കൈക്കും മറ്റ് ശരീര ഭാഗങ്ങളിലും പരിക്കുണ്ട്. ആലുവ ഡിവൈഎസ്പി സനില്‍കുമാര്‍, പറവൂര്‍ സിഐ എസ്. ജയകൃഷ്ണന്‍, എസ്‌ഐ പി. ശ്രീകുമാരന്‍നായര്‍ എന്നിവര്‍ സ്ഥലത്തെത്തി വിശദമായ അന്വേഷണം നടത്തി.കന്യാസ്ത്രീക്കു നേരെ നടന്ന അക്രമത്തില്‍ കെഎല്‍സിഎ കോട്ടപ്പുറം രൂപതാ ഘടകം പ്രതിഷേധിച്ചു. പ്രതിയെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട് .കന്യാസ്ത്രീകളെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഒരു സമൂഹമാണ് നമ്മുടേത് . എന്നാല്‍ ഇപ്പോള്‍ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ദൈവത്തിന്റെ മാലാഖമാര്‍ക്ക് പോലും സുരക്ഷ ഇല്ലന്നായി
Leave a Reply