Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കണ്ണൂര്‍: എ.പി. അബ്ദുള്ളകുട്ടി എംഎല്‍എ യ്ക്കെതിരെ വീണ്ടും ആരോപണം.ജോലി വാഗ്ദാനം ചെയ്തു അബ്ദുള്ളകുട്ടി യുവതിയെ അപമാനിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി.കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് ഇതുസംബന്ധിച്ചു പരാതി നല്‍കിയത്. ഇതുസംബന്ധിച്ച് യുവതിയുടെ മാതാവ് നേതാവ് കെപിസിസി പ്രസിഡന്റിനു പരാതി നല്‍കിയിരുന്നെങ്കിലും അതില്‍ നടപടി ഉണ്ടായില്ലെന്ന് പറയുന്നു.ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രസിഡന്റായിരിക്കെയായിരുന്നു പരാതി. നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍ തന്നെ ഇപ്പോള്‍ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.ഇത് സംബന്ധിച്ച വാര്‍ത്ത ഒരു സ്വകാര്യ വാര്‍ത്തചാനലാണ് പുറത്തുവിട്ടത്.സോളാർ തട്ടിപ്പുകേസിലെ മുഖ്യപ്രതി സരിത എസ് നായർ ഇന്നലെ അബ്ദുള്ളകുട്ടിയ്ക്കെതിരെ രംഗത്തെത്തിയിരുന്നു.അബ്ദുള്ളക്കുട്ടി തന്നെ നിരന്തരം ഫോണില്‍ വിളിക്കുക്കയും സഭ്യമല്ലാത്ത രീതിയില്‍ സംസാരിച്ചെന്നും ഹോട്ടലിലേക്ക് ക്ഷണിച്ചെന്നും സരിത വെളിപ്പെടുത്തിയിരുന്നു.സരിതയുടെ വെളിപ്പെടുത്തൽ വിവാദമായതിന് തൊട്ടു പിന്നാലെയാണ് അബ്ദുള്ളകുട്ടിക്കെതിരെ ആരോപണവുമായി പ്രാദേശിക കോണ്‍ഗ്രസ് നേതാവ് രംഗത്തെത്തിയിരിക്കുന്നത്.
Leave a Reply