Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: സ്വകാര്യ ടെലികോം കമ്പനികളില്‍ സിഎജിക്ക് ഓഡിറ്റ് നടത്താമെന്ന് സുപ്രീം കോടതി.ഓഡിറ്റിങ് നടത്താമെന്ന ഡല്‍ഹി ഹൈകോടതി വിധിക്കെതിരെ ടെലികോം വകുപ്പ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. കമ്പനികളില്‍ നിന്നും ഫീസിനത്തില്‍ ലഭിക്കുന്ന തുക ശരിയാണോ എന്ന് പരിശോധിക്കാനുള്ള അവകാശം സര്‍ക്കാരിനുണ്ടെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി. ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യയുടെ നിബന്ധനകള്‍ പാലിച്ചുള്ള അക്കൗണ്ടുകള്‍ കമ്പനികള്‍ സൂക്ഷിക്കുന്നുണ്ടെന്നും എന്നാല്‍ ധനകാര്യ കണക്കുകള്‍ സിഎജിക്ക് നല്‍കാന്‍ കഴിയില്ലെന്ന ഹര്‍ജിക്കാരുടെ വാദം കോടതി അംഗീകരിച്ചില്ല. എന്നാല്‍ കോടതി ഈ വാദങ്ങളെ നിരാകരിച്ച് കൊണ്ടാണ് സ്വകാര്യ ടെലികോം കമ്പനികളില്‍ സിഎജിക്ക് പരിശോധനകള്‍ നടത്താന്‍ അവകാശമുണ്ടെന്ന് വിധി പുറപ്പെടുവിച്ചത്.നേരത്തെ, സ്വകാര്യ വൈദ്യുതി കമ്പനികളില്‍ ഓഡിറ്റിങ് നടത്താന്‍ സി.എ.ജിക്ക് ഡല്‍ഹിയില്‍ ഭരണത്തിലിരുന്ന ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ അനുവാദം നല്‍കിയിരുന്നു. എന്നാല്‍ കെജ് രിവാള്‍ സര്‍ക്കാരിന്‍െറ തീരുമാനം റദ്ദാക്കണമെന്ന് ചൂണ്ടിക്കാട്ടി മൂന്ന് വൈദ്യുതി കമ്പനികള്‍ ഡല്‍ഹി ഹൈകോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളുകയായിരുന്നു
Leave a Reply