Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ : മുസ്ലീങ്ങള്‍ക്ക് സ്വന്തം നന്മയ്ക്ക് കുറച്ചൊക്കെ വര്‍ഗ്ഗീയ ചിന്തയാകാമെന്ന ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി ഷാസിയ ഇല്‍മിയുടെ പ്രസ്താവന വിവാദത്തില്‍. സ്ലീം സഹോദരങ്ങള്‍ എല്ലാവരും മതേതര സ്വഭാവമുള്ളവരാണ്. അവര്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥാനാര്‍ഥികളെ വോട്ടു ചെയ്തു ജയിപ്പിക്കാറില്ല. എന്നാല്‍, വരുന്ന തെരഞ്ഞെടുപ്പില്‍ ഇതില്‍ നിന്നും മാറി അവര്‍ വര്‍ഗീയമായി വോട്ടുകള്‍ രേഖപ്പെടുത്തണമെന്ന് ഷാസിയ പറയുന്ന ദൃശ്യങ്ങലാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.ഇത്തരത്തിലുള്ള പ്രസ്താവനയ്ക്ക് ആം ആദ്മി പാര്‍ട്ടിയില്‍ സ്ഥാനമില്ലെന്നാണ് പാര്‍ട്ടി നിലപാട്. വിഷയത്തില്‍ ഷാസിയ ഇല്‍മിയെ പിന്‍തുണച്ചു പാര്‍ട്ടി രംഗത്തുവന്നിട്ടുമില്ല.എന്നാല്‍ തന്റെ പ്രസ്താവന വിവാദമാക്കരുതെന്നും താന്‍ കോണ്‍ഗ്രസും മറ്റു പാര്‍ട്ടികളും മുസ്ലീം സമുദായത്തെ വിലക്കെടുക്കുകയാണെന്നാണ് പറയുവാന്‍ ശ്രമിച്ചതെന്നു ഷാസിയ ഇല്‍മി പിന്നീട് വ്യക്തമാക്കി. മുസ്ലീങ്ങളുടെ വോട്ടു വാങ്ങി ജയിക്കുന്നവര്‍ പിന്നീട് സമുദായത്തിനു ഒരു ഗുണവും ചെയ്തിട്ടില്ലെന്നും ഇതിനെതിരെ എല്ലാവരും ഒന്നിച്ചു പ്രവര്‍ത്തികണമെന്നാണ് താന്‍ ഉദേശിച്ചതെന്നും ഷാസിയ പറഞ്ഞു. ഗാസിയാബാദില്‍ നിന്നുള്ള ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥിയാണ് ഷാസിയ ഇല്‍മി.
Leave a Reply