Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കാൻപൂർ : ഒരാഴ്ച്ചയ്ക്കുള്ളിൽ 4 പീഡനങ്ങൾ…. പീഡന വാർത്തകളിൽ മുങ്ങിയ യു.പി യിൽ നിന്നും ഇപ്പോൾ പുറത്തു വന്നിരിക്കുന്നത് രണ്ടു പീഡന വാർത്തകളാണ്. 5 വയസ്സുകാരിയെ പീഡിപ്പിച്ച 12 വയസ്സുകാരന്റെ വാർത്തയാണ് ഒന്ന്. അടുത്തത് 15 കാരിയെ ബലാത്സംഗം ചെയ്ത ശേഷം കൊന്ന് മരത്തിൽ കെട്ടിത്തൂക്കിയ വാർത്തയുമാണ്.
ഫത്തെപൂരിൽ ആണ് 12വയസ്സുള്ള അഞ്ചാം ക്ലാസ്സുകാരൻ 5 വയസ്സുകാരിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ വീട്ടിൽ ആരുമില്ലെന്ന് മനസ്സിലാക്കിയ 12 വയസ്സുകാരൻ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു.പെണ്‍കുട്ടിയുടെ അമ്മ വൈകിട്ട് വീട്ടിൽ എത്തിയപ്പോൾ ആണ് കുട്ടിയെ ബോധമില്ലാത്ത അവസ്ഥയിൽ കണ്ടെത്തിയത്. ഇതിനിടെ വീട്ടിൽ നിന്നും ഓടി രക്ഷപ്പെടാൻ ശ്രമിച്ച 12കാരനെ നാട്ടുകാർ ചേർന്ന് പിടികൂടി പോലീസിൽ എൽപ്പിക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച 12കാരൻ ബന്ധുവിന്റെ ഫോണിൽ അശ്ളീല ചിത്രങ്ങൾ കാണാറുണ്ടെന്നും പറഞ്ഞു. പീഡനത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി കാണ്‍പൂരിൽ ചികിത്സയിലാണ് ഇപ്പോൾ.
ബെനിപൂരിൽ നിന്നുമാണ് അടുത്ത പീഡന വാർത്ത. രണ്ടു ദിവസം മുൻപ് രാത്രി കാണാതായ 15 കാരിയെ പിറ്റേ ദിവസം തൊട്ടടുത്ത ഗ്രാമമായ മിശ്രക്ക് എന്ന സ്ഥലത്ത് മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പെണ്‍കുട്ടിയുടെ പിതാവ് അയൽക്കാരന്റെയും അയാളുടെ മൂന്നു മക്കളുടെയും പേരിൽ പോലീസിൽ പരാതി നൽകി. പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനു അയച്ചിരിക്കുകയാണ്.
കഴിഞ്ഞ ആഴ്ച്ചയിൽ ആയിരുന്നു ദളിത് പെണ്‍കുട്ടികളെ പീഡിപ്പിച്ച ശേഷം മരത്തിൽ കെട്ടി തൂക്കി കൊന്നതും കൂടാതെ കഴിഞ്ഞ ദിവസമായിരുന്നു വനിതാ ജഡ്ജിയും പീഡിപ്പിക്കപ്പെട്ടതും.
Leave a Reply