Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഫോര്‍ട്ടലേസ: കൊളംബിയയ്‌ക്കെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിനിടെ ബ്രസീലിന്റെ സൂപ്പര്‍ താരം നെയ്മറിന് ഗുരുതര പരുക്ക്.ഇതോടെ ലോകകപ്പിലെ തുടര്‍ന്നുള്ള മല്‍സരങ്ങളില്‍ കളിക്കാനുള്ള അവസരം നഷ്ടമായേക്കും. കൊളംബിയന്‍ താരം സുനിഗയുമായി മത്സരത്തിനിടെ കൂട്ടിയിടിച്ചാണ് നെയ്മര്‍ക്ക് പരിക്കേറ്റത്. ഫോർട്ടലേസ ആശുപത്രിയിൽ ചികിത്സ തേടിയ നെയ്മറിന്റെ നട്ടെല്ലിന് പൊട്ടലുള്ളതായാണ് വിവരം.പരുക്ക് ഗുരുതരമാണെന്നും ഭേദമാകാൻ ആഴ്ചകളെടുക്കുമെന്നും ടീം ഡോക്ടർ റോഡിഗ്രോ ലാസ്മർ പറഞ്ഞു.മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് നെയ്മറിന് പരിക്കേറ്റത്. കൊളംബിയയുടെ യുവാൻ സുനിഗ പിന്നിൽ നിന്ന് കാൽമുട്ടുകൊണ്ട് താരത്തെ ഇടിച്ച് വീഴ്ത്തുകയായിരുന്നു.
–
–
സ്‌റ്റേഡിയത്തിൽ വച്ച് പ്രാഥമിക ചികിത്സ നൽകിയതിന് ശേഷം ഫോർട്ടലേസ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചിലിക്കെതിരായ മത്സരത്തിനിടെയിലേറ്റ പരുക്കുമായാണ് നെയ്മർ കൊളംബിയക്കെതിരെ കളിച്ചത്. പരുക്ക് പൂർണമായി ഭേദമാകാത്തതു കാരണം വേണ്ടത്ര തിളങ്ങാനും നെയ്മർക്ക് കഴിഞ്ഞിരുന്നില്ല. അൽപം പിറകോട്ട് വലിഞ്ഞാണ് നെയ്മർ കളിച്ചത്. കൊളംബിയക്കെതിരായ മത്സരത്തിൽ രണ്ടാം മഞ്ഞ കാർഡ് കണ്ടതിനെ തുടർന്ന് ക്യാപ്റ്റൻ തിയാഗോ സിൽവയ്ക്കും സെമി കളിക്കാൻ കഴിയാത്തത് ബ്രസീലിന് തിരിച്ചടിയാകും.
–
–
–
–
–
–
–
–
Leave a Reply