Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡൽഹി: ഡൽഹി മൃഗശാലയിൽ പ്ലസ്ടു വിദ്യാർത്ഥിയെ വെള്ളക്കടുവ കടിച്ചു കൊന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ ഹിമാൻഷുവാണ് കൊല്ലപ്പെട്ടത്.മൃഗശാല കാണാനെത്തിയ വിദ്യാർത്ഥിയാണ് വെള്ളക്കടുവയുടെ ആക്രമണത്തിൽ മരിച്ചത്. വിദ്യാർത്ഥി കടുവയുടെ കൂട്ടിലേക്ക് എടുത്തുചാടുകയായിരുന്നെന്ന് മൃഗശാല അധികൃതർ പറഞ്ഞു. എന്നാൽ കുട്ടി കാൽവഴുതി കൂട്ടിനകത്തേക്ക് വീഴുകയായിരുന്നെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. സുരക്ഷാവേലിക്ക് ഉയരം കുറവായിരുന്നതിനാലാണ് അപകടം ഉണ്ടായതെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു. വിദ്യാർത്ഥിയുടെ മേൽചാടി വീണ കടുവ കഴുത്തിന് കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. വിദ്യാർത്ഥിയെ വിട്ടുകിട്ടാനായി സ്ഥലത്ത് നിന്ന ആളുകൾ കടുവയ്ക്ക് നേരെ വടിയും കല്ലുകളും മറ്റും കൊണ്ട് എറിഞ്ഞെങ്കിലും ഹിമാൻഷുവിനെ രക്ഷിക്കാനായില്ല. സ്ഥലത്ത് നിന്നും മൃഗശാലാ അധികൃതർ എല്ലാവരേയും ഒഴിപ്പിച്ചു. അപകടം നടന്ന് 20 മിനുറ്റിന് ശേഷമാണ് മൃഗശാലയിലെ സുരക്ഷാ അധികൃതര്‍ സംഭവസ്ഥലത്തെത്തിയതെന്നും ആരോപണമുണ്ട്.
–
Leave a Reply