Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അമൃത്സര്‍:പഞ്ചാബിൽ ഓടുന്ന ബസ്സില്‍ പീഡനശ്രമത്തെത്തുടർന്ന് അമ്മയും മകളും ബസിൽ നിന്ന് ചാടി. അമ്മയും മകളും ഓടിക്കൊണ്ടിരുന്ന ബസില്‍നിന്ന് താഴേക്ക് ചാടി. മകള്‍ തല്‍ക്ഷണം മരിച്ചു. അമ്മ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.പീഡനശ്രമം ചെറുത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെയും അമ്മയെയും ബസ്സില്‍ നിന്നും വലിച്ചെറിയുകയായിരുന്നു. പഞ്ചാബിലെ മോഗയിലാണ് രാജ്യത്തെ നടുക്കിയ സംഭവം. ഗുരുദ്വാരയില്‍ സന്ദര്‍ശനത്തിനായി സ്വകാര്യ ബസ്സില്‍ യാത്രചെയ്യവെയാണ് 14കാരിക്കും അമ്മയ്ക്കുമെതിരെ പീഡനശ്രമം നടന്നത്. ഇവര്‍ക്കൊപ്പം പെണ്‍കുട്ടിയുടെ ഇളയ സഹോദരനും കൂടെയുണ്ടായിരുന്നു. ആറോളം പേരടങ്ങുന്ന സംഘമാണ് ഇവരെ പീഡിപ്പിച്ചത്. വീഴ്ച്ചയുടെ ആഘാതത്തില്‍ പെണ്‍കുട്ടി റോഡില്‍ തന്നെ മരിച്ചു.പെണ്‍കുട്ടിയും കുടുംബവും ബസില്‍ കയറിയത് മുതലെ ഇവര്‍ക്കുനേരെ ബസില്‍ നിന്നും പീഡനശ്രമങ്ങളുണ്ടായി. ആദ്യം കണ്ടക്ടര്‍ പെണ്‍കുട്ടിക്ക് ടിക്കറ്റ് നല്‍കാന്‍ വിസമ്മതിച്ചു. യാത്ര 10 കിലോമീറ്റര്‍ പിന്നിട്ടപ്പോഴേക്കും യാത്രക്കാരിലൊരാള്‍ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറാന്‍ തുടങ്ങി. ഇത് തടഞ്ഞ അമ്മയെ ഇയാള്‍ ആക്രമിച്ചു. സഹായിക്കുന്നതിന് പകരം കണ്ടക്ടറും അക്രമികളോടൊപ്പം ചേര്‍ന്ന് ഇവരെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. ഡ്രൈവറോട് സഹായമഭ്യര്‍ത്ഥിച്ചെങ്കിലും ഇയാള്‍ ബസ് നിര്‍ത്താതെ ഓടിക്കുകയായിരുന്നു.ബസ് പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പ്രതികളെ ഇനിയും പിടികൂടിയിട്ടില്ല. സംഭവത്തില്‍ പ്രതിഷേധം ശക്തമാകുകയാണ്.
Leave a Reply