Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം:സോളാര്‍ വിവാദം അടക്കം പ്രതിപക്ഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റെന്ന് തെളിഞ്ഞു. പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ എന്തും പറയുന്ന നിലയിലേക്കത്തെിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി.പ്രതിപക്ഷം വഴിവിട്ട പ്രചാരണവും പ്രകോപനവും സ്തംഭനവുമൊക്കെ നടത്തുന്നത് സ്വന്തം പാര്‍ട്ടിയുടെ നയപരിപാടികള്‍കൊണ്ട് ജനത്തെ ആകര്‍ഷിക്കാന്‍ കഴിയാത്തതിനാലാണ് എന്നും ആത്മവിശ്വാസം നഷ്ടപ്പെട്ട് സമനില തെറ്റുമ്പോഴാണ് ഇങ്ങനെ ചെയ്യുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മന്ത്രിസഭായോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ജോസ് തെറ്റയിലിൻറെ രാജിയെക്കുറിച്ച ചോദ്യത്തിന് മുഖ്യമന്ത്രി മറുപടിനല്‍കിയത് ധാര്‍മികത അവരവര്‍ തന്നെയാണ് വിലയിരുത്തേണ്ടതെന്നും അത് ആരെയും പഠിപ്പിക്കാനാവില്ല എന്നുമാണ്.
Leave a Reply