Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചേർത്തല : മുൻ മന്ത്രിയും സ്പീക്കറുമായിരുന്ന ടി.എസ് ജോൺ (74) അന്തരിച്ചു. അര്‍ബുദരോഗത്തെ തുടര്‍ന്ന് ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച രാവിലെ 7.30 ഓടെയായിരുന്നു അന്ത്യം. കേരള കോണ്‍ഗ്രസിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളായ ജോണ്‍ 1976-77കളില്‍ കേരള നിയമസഭയില്‍ സ്പീക്കറായും എ.കെ ആന്റണിയുടെയും പി.കെ വാസുദേവന്‍ നായരുടെയും മന്ത്രിസഭയില്‍ ഭക്ഷ്യസിവില്‍ സപ്ലൈസ് മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കല്ലൂപ്പാറയില്‍ നിന്ന് നാലു തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. മൂന്നു തവണ പരാജയവും രുചിച്ചു.
1939 ഒക്‌ടോബര്‍ 21ന് കവിയൂരിലായിരുന്നു ജനനം. കേരള കോണ്‍ഗ്രസിലെ നേതൃനിരയില്‍ നിന്ന ജോണ്‍ 1978ലെ പിളര്‍പ്പിന്നു ശേഷം പി.ജെ ജോസഫിനൊപ്പം ഉറച്ചുനിന്നു. ജോസഫ് ഗ്രൂപ്പ് മാണി ഗ്രൂപ്പില്‍ ലയിച്ചപ്പോള്‍ പ്രതിഷേധിച്ച് പി.സി ജോര്‍ജിനൊപ്പം കേരള കോണ്‍ഗ്രസ് സെക്യുലര്‍ രൂപീകരിച്ചു. പിന്നീട് അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് ജോര്‍ജിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെങ്കിലും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ശക്തമായ പിന്തുണ നല്‍കിയിരുന്നു.ഭാര്യ: പരേതയായ ഏലിയാമ്മ ജോണ്‍, മകന്‍: ജോസുകുട്ടി
Leave a Reply