Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: രാജ്യത്തെ 500ന്റെയും 1000ത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ച പ്രഖ്യാപനം പ്രാബല്യമാക്കാന്‍ ഊര്‍ജിത നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. നോട്ടുകള്‍ പിന്‍വലിക്കുന്ന നടപടികള്‍ ഏകോപിപ്പിക്കാനായി ബുധന്‍, വ്യാഴം എന്നീ ദിവസങ്ങളില്‍ രാജ്യത്തെ എടിഎമ്മുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. ഇത് കൂടാതെ ബാങ്കുകളുടെ സേവനം പൊതുജനങ്ങള്‍ക്ക് നാളെ ലഭിക്കുകയുമില്ല. എന്നാല്‍ പെട്രോള്‍ പമ്പുകളും, റീടെയ്ല്‍ ഔട്ട്‌ലെറ്റുകളും അടുത്ത 72 മണിക്കൂര്‍ നേരത്തേക്ക് 500ന്റെയും, 1000ന്റെയും നോട്ടുകള്‍ സ്വീകരിക്കും. നിലവില്‍ യാത്ര ചെയ്തു കൊണ്ടിരിക്കുന്ന ജനങ്ങള്‍ക്കുള്ള ബുദ്ധിമുട്ട് പരിഗണിച്ചാണ് ഈ തീരുമാനം.
ഇന്നലെ അര്‍ധരാത്രി മുതലാണ് 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയുള്ള പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയത്. തീരുമാനം കള്ളപ്പണവും കള്ളനോട്ടും തടയാനുള്ള നടപടിയുടെ ഭാഗം. ഭീകരര്‍ക്ക് പണം വരുന്നത് പാകിസ്ഥാനില്‍ നിന്നാണ്, കള്ളനോട്ട് ഒഴുക്കി പാകിസ്ഥാന്‍ ഇന്ത്യയെ പ്രതിസന്ധിയിലാക്കാന്‍ ശ്രമിക്കുന്നു. ഇത് ഒഴിവാക്കാനാണ് സുപ്രധാന തീരുമാനം. നഷ്ടമുണ്ടാകാതിരിക്കാൻ നടപടിയുണ്ടാകും. പണം നഷ്ടപ്പെടുമെന്ന ഭയം വേണ്ടെന്ന് പ്രധാനമന്ത്രി. എടി.എമ്മിനും നിയന്ത്രണം. എടി.എമ്മിൽ നിന്നും 11-ാം തീയതി വരെ പിൻവലിക്കാവുന്നത് 2000 രൂപ വരെ മാത്രം. രാജ്യത്ത് സാമ്പത്തിക അടിയന്തരാവസ്ഥയ്ക്കു തുല്യമായ അവസ്ഥ. മരുന്നിന് ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റോടെ 500, 1000 നോട്ടുകള്‍ ഉപയോഗിക്കാം.
പഴയ നോട്ടുകള്‍ 10 മുതല്‍ ഡിസംബര്‍ 30 വരെ മാറ്റിയെടുക്കാം. ബാങ്കിലും പോസ്റ്റ് ഓഫീസിലും മാറ്റിയെടുക്കാം. പണം നഷ്ടമാകുമെന്ന് ആര്‍ക്കും ഭയം വേണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു. ഡിസംബര്‍ 30 നുള്ളില്‍ മാറ്റിയെടുക്കാന്‍ കഴിയാത്തവര്‍ക്കും സഹായം നൽകുമെന്ന് മോദി അറിയിച്ചു. ഇത്തരക്കാര്‍ക്ക് പ്രാദേശിക ആര്‍ബിഐ ഓഫീസുകളെ സമീപിക്കാം.
Leave a Reply