Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊൽക്കത്ത : ‘എന്റെ അണികളെ ആക്രമിച്ചാൽ ഞാൻ നിങ്ങളെ വെടി വെച്ച് കൊല്ലും; നിങ്ങളുടെ പെണ്ണുങ്ങളെ ബലാത്സംഗം ചെയ്യിക്കും’ ഒരു എം.പി യുടെ വാക്കുകൾ കേൾക്കുക. തൃണമുൽ കോണ്‍ഗ്രസ് എം.പിയും ബംഗാളിലെ ജനപ്രിയ നടനുമായ തപസ്പാലാണ് ഈ വിവാദ പ്രസ്താവന.
തൃണമുൽ കോണ്‍ഗ്രസ് പ്രവർത്തകരെ ആക്രമിച്ചാൽ തങ്ങളുടെ രാഷ്ട്രീയ എതിരാളികളായ സിപിഎം വനിതാ അംഗങ്ങളെ ബലാത്സംഗം ചെയ്തു കൊല്ലുമെന്നാണ് എം.പി പ്രസംഗത്തിൽ പറഞ്ഞത്. “ഞാൻ വരുന്നത് കൊൽക്കത്തയിൽ നിന്നല്ല, ഛണ്ഡീഖഡിൽ നിന്നാണ്. ആരെങ്കിലും എന്റെ അണികളെ ആക്രമിച്ചാൽ അവരെ ഞാൻ വെടി വെച്ച് കൊല്ലും, അതിനുള്ള ആയുധം എന്റെ പക്കലുണ്ട്. എന്റെ അണികളെ കൊണ്ട് തന്നെ ഞാൻ അക്രമികളുടെ പെണ്ണുങ്ങളെ ബലാത്സംഗം ചെയ്യിക്കും. എന്നെ തടുക്കാൻ ആർക്കാണ് ധൈര്യം..? ” ബംഗാളിലെ ജനങ്ങൾ വോട്ട് നൽകി ജയിപ്പിച്ച ഒരു എം.പി യുടെ വാക്കുകളാണിവ. പ്രസംഗം മൊബൈലിൽ ആരോ ഷൂട്ട് ചെയ്ത ശേഷം പ്രചരിപ്പിച്ചതോടെ സംഗതി വിവാദവുമായി. അതോടെ എംപിയുടെ ഭാര്യ നന്ദിനി പാലും രംഗത്തെത്തി ഭർത്താവിന്റെ താൻപോരിമ നിറഞ്ഞ വാക്കുകൾക്ക് മാപ്പ് ഇരക്കുകയും, തന്റെ ഭർത്താവ് അങ്ങനെ പറയാൻ പാടില്ലായിരുന്നു എന്നും പറഞ്ഞു.
സംഗതി വിവാദമായതോടെ ദേശിയ വനിതാ കമ്മിഷനെ സമീപിക്കുമെന്നും എംപിക്കെതിരെ കേസ് എടുക്കണമെന്നും ആവശ്യപ്പെട്ട് അനവധി പ്രമുഖർ രംഗത്തെത്തിയിട്ടുണ്ട്.
Leave a Reply