Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 10:15 am

Menu

Published on November 9, 2013 at 11:07 am

സെക്സ് റാക്കറ്റ്:സ്കൂള്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു

sex-racketschool-girl-suicide-in-kozhikode

കോഴിക്കോട്:പെരുവണ്ണാമൂഴിക്കടുത്ത് സ്കൂള്‍ കേന്ദ്രീകരിച്ച് നടന്ന സെക്സ് റാക്കറ്റിന്റെ വലയിലായ പതിനാലുകാരി ആത്മഹത്യ ചെയ്തു.സമാനരീതിയില്‍ പീഡനത്തിനിരയായ ഒരു പ്ലസ് വണ്‍ വിദ്യാര്‍ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു.കഴിഞ്ഞമാസമുണ്ടായ രണ്ടു സംഭവങ്ങളുടെയും പിന്നില്‍ സെക്സ് റാക്കറ്റിന്റെ ഭീഷണിയാണെന്ന് അറിയുന്നു.ഒന്നരമാസം മുമ്പാണ് പെരുവണ്ണാമുഴി സ്വദേശിനിയായ പത്താംക്ലാസുകാരി ആത്മഹത്യ ചെയ്തത്.ഈ കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് മൊഴിയെടുക്കുന്നതിനിടയിലാണ് സ്കൂള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.ഒരു സ്ത്രീ അടക്കമുള്ള പത്തംഗ സംഘം പെണ്‍കുട്ടികളുടെ നഗ്നചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി പല സ്ഥലത്തും കൊണ്ടുപോയി പീഡിപ്പിച്ചതായി സംശയമുണ്ട്.ജില്ലയിലെ നിരവധി പെണ്‍കുട്ടികള്‍ സെക്‌സ് റാക്കറ്റിന്റെ പിടിയില്‍ അകപ്പെട്ടിട്ടുള്ളതായാണ് സൂചന.സ്‌കൂളുകളും പാരലല്‍ കോളേജുകളും കേന്ദ്രീകരിച്ചാണ് റാക്കറ്റ് പ്രവര്‍ത്തിക്കുന്നത്.ജില്ലയുടെ വടക്കന്‍ മേഖലകളായ പന്തിരിക്കര,കടിയങ്ങാട് എന്നിവിടങ്ങളിലെ ചില യുവാക്കളാണ് സംഘത്തിലെ പ്രധാനികള്‍ ഇവരെ കേന്ദ്രീകരിച്ച് അന്വേഷം തുടങ്ങിയിട്ടുണ്ട്.ജാനകിക്കാട്,കോഴിക്കോട് എന്നിവടങ്ങളിലെത്തിച്ചാണ് പെണ്‍കുട്ടികളെ ഉപയോഗപ്പെടുത്തിയിരുന്നത് എന്ന് പറയുന്നു.ആത്മഹത്യ ചെയ്ത ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ഈ രണ്ട് സ്ഥലങ്ങളിലും കൊണ്ടുവന്ന് പീഡിപ്പിച്ചതായാണ് റിപ്പോര്‍ട്ട്.ഇത് മൊബല്‍ ഫോണില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയിരുന്നതായും ആരോപണമുണ്ട്.ഇത് സഹിക്കവയ്യാതെ പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് സൂചന.ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടിയ കയ്യില്‍ നിന്ന് പെണ്‍വാണിഭ സംഘം നല്‍കിയതെന്ന് കരുതപ്പെടുന്ന ഒരു മൊബൈല്‍ ഫോണ്‍ ലഭിച്ചിട്ടുണ്ട്.ഈ ഫോണില്‍ പെണ്‍കുട്ടികളുടെ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ ഉണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.ഈ പെണ്‍കുട്ടിയെ ഉപയോഗിച്ച മറ്റ് കുട്ടികളേയും ഭീഷണിപ്പെടുത്തി വലയില്‍ വീഴ്ത്തുകയാണ് സംഘം ചെയ്തിരുന്നതെന്ന് സംശയിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് പെരുവണ്ണാമൂഴി പോലീസ് ഒരു സ്ത്രീയെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News