Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഗാസ: ഗാസയില്‍ 12 മണിക്കൂര്‍ വെടിനിര്‍ത്തലിന് ഇസ്രായേലും ഹമാസും തമ്മിൽ ധാരണയായതായി റിപ്പോർട്ട് .പ്രാദേശിക സമയം രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെയാണ് വെടി നിര്‍ത്തല്‍.ഒരാഴ്ചത്തെ വെടിനിര്‍ത്ത കരാറിനുവേണ്ടി അമേരിക്കയുടെ മധ്യസ്ഥതയില്‍ തിരക്കിട്ട ശ്രമം നടക്കുന്നതിനിടെയാണ് ഇരുവരുടെയും ഭാഗത്ത് നിന്ന് ശുഭസൂചകമായ പ്രഖ്യാപനം ഉണ്ടായിരിക്കുന്നതെന്നാണറിയുന്നത് .ഇസ്രായേല്‍ കരുയുദ്ധം കൂടുതല്‍ വ്യാപിപ്പിക്കുമെന്ന് പ്രതിരോധമന്ത്രി മോഷെ യാലോന്‍ മുന്നറിയിപ്പ് നല്‍കി മണിക്കൂറുകള്‍ക്കുള്ളിലാണ് പോരാട്ടത്തിന് താല്‍ക്കാലികമായി ഇടവേള നല്‍കിക്കൊണ്ട് ഇരുവരും പോരാട്ടം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.അസേമയം ഗാസയില്‍ ഇതുവരെ 870 പേര്‍ കൊല്ലപ്പട്ടുവെന്നാണ് റിപ്പോര്‍ട്ട്. രണ്ട് സാധാരണക്കാരടക്കം 36 ഇസ്രായേലുകരാണ് കൊല്ലപ്പെട്ടത്.ഇസ്രായേലിലെ പ്രധാന നഗരമായ ടെല്‍അവീവിലുള്ള ബെന്‍ഗുരിയോണ്‍ വിമാനത്താവളത്തിലേക്ക് ഹമാസ് ഇന്നലെ റോക്കറ്റാക്രമണം നടത്തിയിരുന്നു. മൂന്നു റോക്കറ്റുകളില്‍ രണ്ടെണ്ണം ഇസ്രായേല്‍ മിസൈല്‍ ഉപയോഗിച്ച് തകര്‍ക്കുകയും ചെയ്തിരുന്നു.അതിനിടെ ഇസ്രായേലിന്റെ തലസ്ഥാനമായ ജെറുസലേമില്‍ പലസ്തീനികളും ഇസ്രായേല്‍ സൈന്യവും തമ്മില്‍ ഏറ്റുമുട്ടി. ജെറുസലേമിലെ പ്രധാന മുസ്ലീം പള്ളിക്ക് സമീപമാണ് ഇരു വിഭാഗവും തമ്മില്‍ ഏറ്റുമുട്ടിയത്. പലസ്തീന്‍ അനുകൂലികള്‍ ഇസ്രായേല്‍ സൈന്യത്തിനു നേരെ കല്ലെറിഞ്ഞതിനെ തുടര്‍ന്നാണ് പള്ളിക്കു സമീപം വെടിവെപ്പുണ്ടായത്. റംസാന്‍ മാസത്തിലെ അവസാനത്തെ വെള്ളിയാഴ്ചയായ ഇന്നലെ നടന്ന പ്രാര്‍ത്ഥനിക്കിടയിലായിരുന്നു ഏറ്റുമുട്ടല്‍.
Leave a Reply