Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 7:59 pm

Menu

Published on May 19, 2013 at 6:25 am

ശ്രീശാന്തിനെതിരെ കൂടുതൽ തെളിവുകൾ

%e0%b4%b6%e0%b5%8d%e0%b4%b0%e0%b5%80%e0%b4%b6%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%86-%e0%b4%95%e0%b5%82%e0%b4%9f%e0%b5%81%e0%b4%a4%e0%b5%bd

ന്യൂഡല്‍ഹി: ഐ.പി.എല്‍. വാതുവെപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ശ്രീശാന്തിനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് ഡല്‍ഹി പോലീസ് വ്യക്തമാക്കി.

വാതുവെപ്പിന്‍റെ   ഇടനിലക്കാരനായ  ജിജു ജനാര്‍ദനന്റെ ഫോണില്‍ നിന്നും  ശ്രീശാന്ത് ഫോണ്‍സംഭാഷണം നടത്തിയതിന്‍റെ തെളിവുകൾ  പോലീസ് ചോര്‍ത്തിയിട്ടുണ്ട്. അന്വേഷണം വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി ഡല്‍ഹി പോലീസിന്‍റെ പ്രത്യേകസംഘങ്ങളെ അഹമ്മദാബാദ്, കൊല്‍ക്കത്ത, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് അയച്ചിട്ടുണ്ട്.

അജിത് ചാന്‍ഡിലയുടെ ഫരീദാബാദിലെ വീട്ടില്‍ പോലീസ് പരിശോധന നടത്തി. രണ്ടാം തവണയാണ് ഇവിടെ റെയ്ഡ് നടത്തുന്നത്. ശ്രീശാന്തിന്‍റെ യും ചവാന്‍റെ യും വീട്ടില്‍ പരിശോധന നടത്തേണ്ട സാഹചര്യം ഇതുവരെയുണ്ടായിട്ടില്ലെന്നും അവര്‍ക്കെതിരെ ആവശ്യത്തിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

അറസ്റ്റിലായ മൂന്ന് കളിക്കാരുടെയും ബാങ്ക് അക്കൗണ്ടുകള്‍ പോലീസ് പരിശോധിക്കുന്നുണ്ട്. വാതുവെപ്പുകാര്‍ എത്ര തുക കൈമാറിയിട്ടുണ്ടെന്നതിന്‍റെ മുഴുവന്‍ ചിത്രം അതിനുശേഷമേ വ്യക്തമാകൂവെന്ന് പോലീസ് പറയുന്നു. അങ്കിത് ചവാന് 60 ലക്ഷം രൂപയാണ് വാതുവെപ്പുകാര്‍ നല്‍കാമെന്നേറ്റതെങ്കിലും മത്സരം കഴിഞ്ഞപ്പോള്‍ത്തന്നെ പോലീസ് അറസ്റ്റു ചെയ്തതിനാല്‍ പണം കൈമാറിയിട്ടില്ല.

ശ്രീശാന്തിന് 40 ലക്ഷം രൂപയാണ് വാഗ്ദാനം ചെയ്തതെങ്കിലും ആദ്യഘട്ടമെന്നോണം നല്‍കിയത് പത്ത് ലക്ഷമാണ്. ശ്രീശാന്തിനുവേണ്ടി ജിജു ജനാര്‍ദനനാണ് പണം കൈപ്പറ്റിയതെന്ന് പോലീസ് പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News