Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പാറ്റ്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ നിതീഷ്‌കുമാറിന്റെ ജെഡിയുവും ലാലുപ്രസാദ് യാദവിന്റെ ആര്‍ജെഡിയും കോണ്‍ഗ്രസും ചേര്‍ന്ന മഹാസഖ്യം അധികാരത്തിൽ. 243 അംഗ നിയമസഭയില്‍ 178 സീറ്റുകള്‍ മഹാസഖ്യം സ്വന്തമാക്കി. നിയമസഭയില്‍ 178 സീറ്റുകള്‍ സ്വന്തമാക്കി മഹാസഖ്യം വന്‍ വിജയം നേടി. ആര്‍ജെഡിയാണ് മഹാസഖ്യത്തിലെ ഏറ്റവും വലിയ ഒറ്റ കക്ഷി.എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിച്ചതിനേക്കാള്‍ വിജയമാണു മഹാസഖ്യത്തിനുണ്ടായത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിജയം നിയമസഭയിലും ആവര്‍ത്തിക്കാമെന്ന ബിജെപിയ്ക്ക് കണക്ക് കൂട്ടലുകള്‍ തെറ്റുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചാരണ നേതൃത്വവും ഫലം കാണാതെ വന്നപ്പോള്‍ എന്‍ഡിഎ 74 സീറ്റിലൊതുങ്ങി. ഇതില്‍ 58 സീറ്റാണ് ബിജെപിക്ക് ലഭിച്ചത്.കഴിഞ്ഞ തവണ ഒറ്റയ്ക്ക് മത്സരിച്ചിരുന്ന ആര്‍ജെഡിയ്ക്ക് 22 സീറ്റ് മാത്രമാണ് ഉണ്ടായിരുന്നത്. 70 സീറ്റുമായി ജെഡിയു രണ്ടാമതെത്തി.ബിജെപിയുടെ സഖ്യ കക്ഷികളും കനത്ത പരാജയം നേരിട്ടു.കഴിഞ്ഞ തവണ ഒരു സീറ്റ് ലഭിച്ച സിപിഐയ്ക്ക് ഇക്കുറി ഒരു സീറ്റും ലഭിച്ചില്ല. സിപിഎമ്മിനും സാന്നിധ്യം അറിയിക്കാനായില്ല.
Leave a Reply