Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ പന്ത്രണ്ടാം ക്ലാസുകാരൻ മാനഭംഗം ചെയ്തു. കിഴക്കന്‍ ഡല്‍ഹിയിലെ ഗോകല്‍പുരി മേഖലയിലാണ് സംഭവം നടന്നത്.
മാനഭംഗപ്പെടുത്തിയ കാര്യം പുറത്തുപറയരുതെന്ന് പെണ്‍കുട്ടിയെ ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ പെണ്‍കുട്ടി രക്ഷിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് രക്ഷിതാക്കള്‍ പോലീസിനെ സമീപിച്ചത്. വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി മാനഭംഗത്തിനിരയായതായി സ്ഥിരീകരിച്ചതായി പോലീസ് പറഞ്ഞു.സംഭവവുമായി ബന്ധപ്പെട്ട് അസ്‌ലം(19) എന്ന പന്ത്രണ്ടാംക്‌ളാസ് വിദ്യാര്‍ത്ഥിയെ പോലീസ് അറസ്റ്റ് ചെയ്തു. അസ്‌ലം പെണ്‍കുട്ടിയുടെ അയല്‍വാസികൂടിയാണ്. സംഭവം നടക്കുമ്പോള്‍ 16 കാരിയായ പെണ്‍കുട്ടി മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ.കഴിഞ്ഞ ഒരു മാസത്തിനിടെ നാലാമത്തെ പീഡനസംഭവമാണ് ഡല്‍ഹിയില്‍ അരങ്ങേറിയത്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ നടപടികളെടുത്തിട്ടുണ്ട് എന്ന് പോലീസ് ആവര്‍ത്തിച്ച് വ്യക്തമാക്കുമ്പോഴാണ് പീഡനസംഭവങ്ങള്‍ ഓരോന്നായി പുറത്തുവരുന്നത്
Leave a Reply