Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ : കൊങ്കണ്‍ റെയിൽവേ പാതയിൽ ട്രെയിൻ പാളം തെറ്റി 18 പേർ മരിക്കുകയും 145 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.താനെയിലെ ദിവയില്‍നിന്ന് സിന്ധ്ദുര്‍ഗ് ജില്ലയിലെ സാവന്ത്വാഡിയിലേക്ക് പുറപ്പെട്ട പാസഞ്ചര്‍ ട്രെയിൻ ഞായറാഴ്ച്ച രാവിലെ 9.30 ഓടെ നാഗോതാനെക്കടുത്ത് വെച്ച് പാളം തെറ്റുകയായിരുന്നു.നാഗൊതാനെക്കും റോഹക്കുമിടയിലുള്ള നിദി ഗ്രാമത്തിലെ തുരങ്കം കടന്നയുടനായിരുന്നു അപകടം നടന്നത്.ട്രെയിനിന്‍െറ എന്‍ജിനും തൊട്ടുപിന്നിലെ നാല് ബോഗികളും പാളംതെറ്റി മറിയുകയായിരുന്നു.അപകടത്തെ തുടർന്ന് കൊങ്കണ്‍ മേഖലയിലെ ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.പാളത്തിലെ വിള്ളലാണ് അപകട കാരണമായി കരുതുന്നത്.ആശുപത്രികളില്‍ പ്രവേശിപ്പിച്ച പലരുടെയും നില ഗുരുതരമായി തുടരുകയാണ്.മരണ സംഖ്യ ഇനിയും കൂടാനാണ് സാദ്ധ്യത.അപകട സ്ഥലം മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി ആര്‍.ആര്‍. പാട്ടീല്‍ സന്ദർശിച്ചു.അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് റെയില്‍വെ മന്ത്രി മല്ലികാര്‍ജുന ഖാര്‍ഗെ രണ്ടുലക്ഷംവീതം അടിയന്തര സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഗുരുതരമായ പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നിസാരപരിക്കേറ്റവര്‍ക്ക് 10,000 രൂപയും ധനസഹായമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.റെയില്‍ സുരക്ഷാ കമ്മീഷണര്‍ ചേതന്‍ ബക്ഷി അപകടത്തെ കുറിച്ച് അന്വേഷിക്കുമെന്ന് റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ അരുണേന്ദ്ര കുമാര്‍ അറിയിച്ചു.
Leave a Reply