Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോയമ്പത്തൂര്‍: തിരുപ്പൂരിലെ ജവഹര്‍ നഗറില്‍ ഒക്ടോബര്‍ 19 ശനിയാഴ്ച രാത്രിയാണ് സംഭവം നടക്കുന്നത്. സ്ത്രീധനത്തെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടർന്നാണ് നവവധുവിനെ ഭര്‍ത്താവ് കഴുത്തറുത്ത് കൊന്നത് . എന്‍ അശോക് (30) എന്നയാളാണ് ഭാര്യ ആര്‍ കവിത (25) നെ കഴുത്തറുത്ത് കൊന്നത്. നാല് മാസങ്ങള്‍ക്ക് മുന്‍പാണ് ഇവര്‍ വിവാഹിതരായത്. അരിയാളൂര്‍ ജില്ലയിലെ സിരുകലത്തൂര്‍ സ്വദേശികളാണ് ദമ്പതിമാര്‍. ഇവര്‍ ജോലിചെയ്യുന്നത് കോയമ്പത്തൂരിലാണ്. ജവഹര്‍ നഗറിലെ ഒരു വാടക വീട്ടിലാണ് താമസം. കവിത തയ്യല്‍ക്കാരിയാണ് അശോകന്‍ തിരൂപ്പൂരില്‍ ഒരു തുണിക്കടയില്‍ ജോലിചെയ്യുകയാണ്.സ്ത്രീധനം ആവശ്യപ്പെടാതെയാണ് അശോകന്‍ കവിതയെ വിവാഹം കഴിച്ചത്. പക്ഷെ വിവാഹ ശേഷം അശോകന്‍ കവിതയോട് സ്ത്രീധനത്തുക ആവശ്യപ്പെടാന്‍ തുടങ്ങി. എന്നാല്‍ വളരെ പാവപ്പെട്ട കുടുംബത്തില്‍ നിന്നുള്ള കവിതയ്ക്ക് പണം നല്‍കാന്‍ കഴിഞ്ഞില്ല. സംഭവം നടക്കുന്ന ദിവസം കവിതയ്ക്ക് കിട്ടിയ ശമ്പളം തനിയ്ക്ക് നല്‍കാന്‍ അശോകന്‍ ആവശ്യപ്പെട്ടു. എന്നാല്‍ കവിത അത് നിരസിച്ചു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കി്ട്ടു. നിലവിളി പുറത്ത് കേള്‍ക്കാതിരിയ്ക്കാന്‍ റേഡിയോ ഉച്ചത്തില്‍ പ്രവര്‍ത്തിപ്പിയ്ക്കുകയും ചെയ്തു. ഒടുവില്‍ കറിക്കത്തിയെടുത്ത് അശോകന്‍ കവിതയുടെ കഴുത്ത് മുറിച്ചു. കവിതയുടെ മരണം ഉറപ്പാക്കിയ ശേഷം അശോകന്‍ രക്ഷപ്പെടുകയായിരുന്നു. ഞായറാഴ്ച രാവിലെ വീട് തുറന്ന് കിടക്കുന്നത് കണ്ടാണ് അയല്‍ക്കാര്‍ എത്തുന്നത്. രക്തത്തില്‍ കുളിച്ച് കിടക്കുന്ന കവിതയെയാണ് അവര്‍ കാണുന്നത്. തുടര്‍ന്ന് തിരുപ്പൂര്‍ റൂറല്‍ പൊലീസിനെ വിവരമറിയിച്ചു. അശോകനെതിരെ കേസെടുത്തിട്ടുണ്ട്. അയാള്‍ ഇപ്പോഴും ഒളിവിലാണ്.
Leave a Reply