Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പത്ത് വർഷം കൊണ്ട് അട്ടപ്പാടിയിൽ നടന്ന തട്ടിപ്പുകൾക്ക് വ്യക്തമായ തെളിവുകൾ ലഭിച്ചിരിക്കുന്നു 50 കൊടിയിലദികം രൂപയിലാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. അഗളി ഗ്രാമ പഞ്ചായത്തിന്‍റെ പത്ത് ഓടിറ്റ് റിപ്പോർട്ടുകളിൽ പോഷകാഹാര വിതരണത്തിലെ ക്രെമക്കേടുകളുടെ തെളിവുകൾ ലഭിച്ചിട്ടുണ്ട്.
വ്യാജബില്ല് തയ്യാറാക്കിയും പഴകിയ ഭക്ഷണം വിതരണം ചെയ്തുമാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. സ്വകാര്യ കരാറുകാരും ഐസിഡി എസ്സും തമ്മില്ലുള്ള ഒത്തുകളിയിലൂടെയാണ് കോടികണക്കിന് രൂപയുടെ ഒത്തുകളി നടന്നിരിക്കുന്നത്.അഗളി ഗ്രാമ പഞ്ചായത്തിലെ 43 ഊരുകലിൽ 2011-12 സാമ്പത്തിക വർഷത്തിൽ നവജാത ശിശുക്കൾക്കും ഗർഭിണികൾക്കും നൽകേണ്ട പോഷകാഹാര പ ദ്ധതിയിലാണ് ക്രെമക്കേട് നടന്നിരിക്കുന്നത്.
അംഗൻ വാടിലളിലേക്ക് അരിയും ചെറുപയറും ശർക്കരയും വിതരണം ചെയ്തതായി കള്ള രേഘകൾ ഉണ്ടാക്കി ആദിവാസികളുടെ വ്യാജ ഒപ്പുകളും തട്ടിപ്പുകാർ തയ്യാറാക്കി. സാദനങ്ങൾ സിവിൽ സപ്ലയ്സുകൾ വഴി വാങ്ങാതെ സ്വകാര്യ കരാറുകാർ വഴി വാങ്ങിയതിൽ 53 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായി.ഇരുമ്പ് സത്ത് ഗുളികയുടെ വിതരണം മുടങ്ങിയിട്ടും ഇതിന്‍റെ തുക നൽകിയതും നഷ്ടം ഉണ്ടാക്കി .
Leave a Reply