Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ വേര്‍പാടും ആശുപത്രിവാസവുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിലാകെ 77 പേര്‍ മരിച്ചതായി എ.ഐ.ഡി.എം.കെ. നേരത്തെ, 26 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നതെങ്കിലും 77 പേർ മരിച്ചതായി പാർട്ടി നേതൃത്വം അറിയിച്ചു. ഇവരുടെ കുടുംബങ്ങൾക്ക് സർക്കാർ മൂന്നു ലക്ഷം രൂപവീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, ജയയുടെ വിയോഗത്തിൽ മനംനൊന്ത് ജീവനൊടുക്കാൻ ശ്രമിച്ച പാർട്ടി പ്രവർത്തകർക്ക് ചികിത്സാ സഹായമായി 50000 രൂപ വീതം നൽകുമെന്നും പാർട്ടി നേതൃത്വം വ്യക്‌തമാക്കി.
ഞായറാഴ്ച വൈകിട്ട് ഹൃദയാഘാതത്തെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട ജയലളിത തിങ്കളാഴ്ചയാണ് മരിച്ചത്. സെപ്റ്റംബര്‍ 22നാണ് അണുബാധയെ തുടര്‍ന്ന് ജയലളിതയെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ജയലളിതയുടെ നിര്യാണത്തെ തുടര്‍ന്ന് 30 പേര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നാണ് സെന്‍ട്രല്‍ വിജിലന്‍സിന്റെ റിപ്പോര്‍ട്ട്. പ്രവര്‍ത്തകരുടെ നിര്യാണത്തില്‍ ദുഃഖം രേഖപ്പെടുത്തിയ അണ്ണാ ഡി.എം.കെ അവരുടെ പേരുകള്‍ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴി പുറത്തുവിട്ടിട്ടുണ്ട്.
Leave a Reply