Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അഡാര്‍ ലവ്വിലെ ഗാനത്തെ ചൊല്ലി അതിലെ നടിയായ പ്രിയ വാര്യര്‍ക്കെതിരായ കേസ് സുപ്രീംകോടതി തള്ളി. പുറത്തിറങ്ങാനിരുന്ന ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ ഗാനത്തെ ചൊല്ലി നടിക്കെതിരായി പുറപ്പെടുവിച്ച എഫ്.ഐ.ആര് സുപ്രീം കോടതി റദ്ദാക്കി.

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ ‘മാണിക്യ മലരായ പൂവി’ എന്ന ഗാനത്തിനെതിരെയാണ് തെലുങ്കാന പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. ചിത്രത്തിലെ ഗാനം മതവികാരം വൃണപ്പെടുത്തുന്നു എന്നാരോപിച്ചാണ് കേസ് ഉണ്ടായിരുന്നത്. സിനിമയുടെ സംവിധായകനായ ഒമര്‍ ലുലു, നിര്‍മ്മാതാവ് എന്നിവരുടെ പേരിലുള്ള കേസുകളും കോടതി റദ്ധാക്കി.

മതത്തിനെ നിന്ദിച്ചു എന്നാരോപിച്ചാണ് ഒരു കൂട്ടം ആളുകൾ ഹൈദരാബാദ് പോലീസില്‍ പരാതി നൽകിയത്. പ്രിയയ്ക്ക് വേണ്ടി ഹാജരായ അഡ്വ. ഹാരിസ് ബീരാന് നേരത്തെ ഗാനത്തിനെതിരായി തെലങ്കാനയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

1978ല്‍ പി.എ.എ ജബ്ബാര്‍ എഴുതിയ മാണിക്യ മലരായ പൂവി എന്ന മാപ്പിള ഗാനം പ്രവാചകന് മുഹമ്മദ് നബിയും ഭാര്യ ഖദീജയും തമ്മിലുള്ള സ്നേഹം പ്രകീര്‍ത്തിക്കുന്നതാണെന്ന് ഹര്‍ജിയില്‍ പറഞ്ഞിരുന്നു. നാല്പത് വര്‍ഷത്തോളം പഴക്കമുള്ള, കേരളത്തില്‍ ഏറെ പ്രചാരത്തിലുള്ള ഈ ഗാനം പ്രവാചകനെയും ഭാര്യയെയും അപമാനിക്കുന്നതായി എങ്ങനെ മാറുന്നുവെന്നും ഹര്‍ജിയില്‍ ചോദിച്ചിരുന്നു.
അഡാര്‍ ലവ് ഇത് വരെ പൂര്‍ത്തിയായിട്ടില്ലെന്നും ഇതുവരെ ഒന്നര കോടി രൂപയോളം ചിത്രത്തിനായി ചെലവായിട്ടുണ്ടെന്നും ഇത്തരം പൊള്ളയായ പരാതികളും വിവാദങ്ങളും ആവിഷ്കാര സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നും ഹര്‍ജിയില്‍ ചൂണ്ടി കാട്ടിയിരുന്നു. ഗാനത്തിന് വിലക്കേര്‍പ്പെടുത്തമെന്നാവശ്യപ്പെട്ട് മാനവ വിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനിക്ക് ഇസ്ലാമിക സംഘാടനയായ റാസ അക്കാദമി കത്തയക്കുകയും ചെയ്തിരുന്നു.
Leave a Reply