Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പാരിസ് :സൈബീരിയയിലെ തണുത്തുറഞ്ഞ മണ്ണിന്നടിയില്‍ നിന്ന് 30,000 വര്‍ഷം പഴക്കമുള്ള ഭീമന്‍ വൈറസ് കണ്ടെത്തി.ഇവിടത്തെ ഐസ് പാളികളില്‍ നിന്ന് മുപ്പത് മീറ്ററോളം ആഴത്തിലായിരുന്നു വൈറസ് ഉണ്ടായിരുന്നത്.’പിത്തോവൈറസ് സൈബീരിയം’എന്ന് പേരുള്ള ഈ വൈറസിന് മണ്ണിന്നടിയിലെ പാളിയില്‍നിന്ന് സാധാരണ താപനിലയിലേക്കെത്തിയതോടെ വീണ്ടും ജീവൻ വച്ചു.ഫ്രഞ്ച് ശാസ്ത്രജ്ഞരാണ്ഇതിനെ കുറിച്ച് ഗവേഷണം നടത്തിയത്.ഈ വൈറസ് മനുഷ്യർക്കോ മൃഗങ്ങൾക്കോ ഭീഷണിയുണ്ടാക്കില്ലെന്നാണ് കരുതുന്നത്.എന്നാലും ആഗോളതാപന ഫലമായി പെര്‍മഫ്രോസ്റ്റ് ഉരുകുമ്പോഴും ആ മേഖലയില്‍ എണ്ണഖനനത്തിനായി ആഴത്തില്‍ കുഴിക്കുമ്പോഴും,ഭീഷണിയുയര്‍ത്തുന്ന പ്രാചീന വൈറസുകള്‍ വീണ്ടും ഉണ്ടാകാം എന്ന്ശാസ്ത്രഞ്ജർ പറഞ്ഞു.
Leave a Reply