Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നടന്‍ സായ്കുമാറിന്റെ വിവാഹമോചന ഹര്‍ജി കൊല്ലം കുടുംബ കോടതി തള്ളി. കോടതി നിരന്തരം ആവശ്യപ്പെട്ടിട്ടും നേരിട്ട് ഹാജരാകാത്തതിന്റെ പേരിലാണ് ഹർജി തള്ളിയത്. കുടുംബ കോടതി ജഡ്ജി അജിത കെ. ഹസനാണ് ഹർജി തള്ളിയത്.1986ലാണ് നാടക നടിയും ഗായികയുമായ കൊല്ലം സ്വദേശിനി പ്രസന്നകുമാരിയെ സായ്കുമാർ വിവാഹം കഴിച്ചത്. ഈ ബന്ധത്തിൽ ഒരു മകളുണ്ട്. കുറേക്കാലമായി സായ്കുമാർ ഇവരുമായി വേർപിരിഞ്ഞ് താമസിക്കുകയാണ്. ജീവനാംശം ലഭിക്കണമെന്ന് ആവശ്യപ്പെട്ട് പ്രസന്നകുമാരി നൽകിയ കേസിൽ 43,000 രൂപ പ്രതിമാസം നൽകാൻ കോടതി വിധിച്ചിരുന്നു. ഇതിനെതിരെ സായ്കുമാർ ഹൈക്കോടതിയെ സമീപിച്ചു. അപ്പീൽ തീർപ്പാകുന്നതുവരെ പ്രതിമാസം 33,000 രൂപ നൽകാനായിരുന്നു കോടതി നിർദ്ദേശം. ഇതിനിടെയാണ് അദ്ദേഹം വിവാഹമോചനം ആവശ്യപ്പെട്ട് കുടുംബകോടതിയെ സമീപിച്ചത്.നേരത്തെ സായ്കുമാറിനെതിരെ ഭാര്യ പ്രസന്നകുമാരി ഗാർഹികപീഡന കേസ് നൽകിയിരുന്നു. താനും ഭർത്താവും ചേർന്ന് എടുത്തിട്ടുള്ള ഭവന വായ്പയുടെ തവണയും കാറിന്റെ വായ്പാ തവണയും അടയ്ക്കുന്നില്ല, തനിക്കും മകൾക്കും ചെലവിന് തരുന്നില്ല തുടങ്ങിയ ആരോപണങ്ങളാണ് പ്രസന്നകുമാരി പരാതിയിൽ ഉന്നയിച്ചിട്ടുള്ളത്. മകൾ വൈഷ്ണവിയെയും കക്ഷിചേർത്താണ് പ്രസന്നകുമാരിയുടെ പരാതി.
Leave a Reply