Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 13, 2025 2:45 pm

Menu

Published on July 9, 2013 at 2:21 pm

നായരുടെ വെളുപ്പെടുത്തലുകൾ ;മുഖ്യമന്ത്രി തൻറെ നിലപാടിൽ ഉറച്ചുനിന്നു

nairs-disclosure-chandy-sticks-to-his-stand

തിരുവനന്തപുരം:ക്വാറി പ്രശ്നവുമായി ബന്ധപ്പെട്ട് നിവേദനം നല്‍കാനാണ് സോളാര്‍ തട്ടിപ്പു കേസിലെ പരാതിക്കാരന്‍ ശ്രീധരന്‍ നായര്‍ തന്നെ വന്നുകണ്ടത് എന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ ചൊവ്വാഴ്ചയും ആവര്‍ത്തിച്ചു.ശ്രീധരന്‍ നായരെ രണ്ടു തവണ കണ്ടിരുന്നു. ക്വാറി പ്രശ്നവുമായി ബന്ധപ്പെട്ട് നിവേദനം നല്‍കാനാണ് ആദ്യം കണ്ടത്. 2012 ജൂലൈ ഒമ്പതിനാണ് നിവേദനം നല്‍കാന്‍ വന്നത്. ക്വാറി ഉടമകളുടെ പ്രശ്നം മാത്രമാണ് അന്ന് ചര്‍ച്ച ചെയ്തത്. അപ്പോള്‍ കൂടെ സരിത ഉണ്ടായിരുന്നോ എന്ന പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍്റ ചോദ്യത്തിന് ഒഫീസില്‍ നിറയെ ആളുകള്‍ ആയിരുന്നുവെന്നായിരുന്നു മറുപടി.രണ്ടാമത്തെ കൂടിക്കാഴ്ച റവന്യൂമന്ത്രി അടൂര്‍ പ്രകാശിനൊപ്പമായിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.ശ്രീധരന്‍ നായര്‍ തന്നെ കാണും മുമ്പ് തന്നെ കരാറില്‍ ഒപ്പിട്ടുണ്ടെന്നും സരിത അദ്ദേഹത്തില്‍ നിന്ന് പണം വാങ്ങിയിട്ടുണ്ടെന്നും അദ്ദേഹം സഭയെ അറിയിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News