Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കാണ്‍പൂര്‍: കാണ്‍പൂരില്‍ ട്രെയിൻ പാളം തെറ്റി 40 പേർക്ക് പരിക്ക്. സിയാല്‍ദ-അജ്‌മേര്‍ എക്‌സ്പ്രസിന്റെ 14 ബോഗികളാണ് പാളം തെറ്റിയത്. കാണ്‍പൂരിലെ ദെഹാത് ജില്ലയില്‍ റൂറയ്ക്ക് സമീപമായിരുന്നു അപകടം.പുലര്‍ച്ചെ 5.20 ഓടെയായിരുന്നു സംഭവമെന്ന് റെയില്‍വേ അറിയിച്ചു.രക്ഷാ പ്രവർത്തനം തുടരുകയാണ്.
ട്രെയിനിൻറെ മുന്നിലുള്ള ആറു മുതൽ 20 വരെയുള്ള ബോഗികളാണ് പാളം തെറ്റിയത്. റെയിൽവെയുടെ മെഡിക്കൽ സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. അപകടത്തിൽ ആർക്കും ജീവഹാനിയുണ്ടായിട്ടില്ലെന്ന് റെയിൽവെ അറിയിച്ചു. അപകടത്തിൽപെട്ടവർക്ക് സാമ്പത്തിക സഹായം നൽകുമെന്ന് കേന്ദ്ര റെയിൽവെ മന്ത്രി സുരേഷ് പ്രഭു പറഞ്ഞു.പരിക്ക് പറ്റിയവരുടെയും മറ്റും വിവരങ്ങള്‍ അറിയിക്കാന്‍ റെയില്‍വേ ഹെല്‍പ് ലൈന്‍ നമ്പരുകള്‍ ആരംഭിച്ചു.
അപകടത്തെ തുടര്‍ന്ന് ഈ പാതയിലൂടെയുളള റെയില്‍ഗതാഗതം തടസപ്പെട്ടു. ജില്ലാ ഭരണകൂടവും റെയില്‍വേയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പാളം തെറ്റിയ ബോഗികള്‍ മാറ്റാനുളള ശ്രമം തുടരുകയാണ്.
നവംബര്‍ 20 ന് ദെഹാത് ജില്ലയില്‍ ഇന്‍ഡോര്‍-പറ്റ്‌ന എക്‌സ്പ്രസ് ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ 140 പേര്‍ കൊല്ലപ്പെടുകയും 200 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിന്റെ നടുക്കം വി്ട്ടുമാറും മുന്‍പാണ് അടുത്ത അപകടവും ഉണ്ടായിരിക്കുന്നത്.
Leave a Reply