Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഡൽഹിയിൽ 16 കാരിയെ അഞ്ചുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു.ഉത്തര്‍പ്രദേശിലെ ഗരഖ്പുര്‍ സ്വദേശിനിയായ പെണ്‍കുട്ടിയാണ് ഞായറാഴ്ച ബലാത്സംഗത്തിനിരയായത്.രക്ഷിതാക്കളുമായി പിണങ്ങി വീട് വിട്ടിറങ്ങിയ പെണ്‍കുട്ടി ജോലിതേടിയാണ് ഡല്‍ഹിയിലെത്തിയത്.രാവിലെ ട്രെയിനില്‍ ന്യൂഡല്‍ഹി മെട്രോ സ്റ്റേഷനിലിറങ്ങിയ കുട്ടി ബംഗ്ലാസാഹിബ് ഗുരുദ്വാരയില്‍നിന്ന് ഭക്ഷണം കഴിച്ചു.തുടര്‍ന്ന് എന്തു ചെയ്യണം എന്നറിയാതെ വൈകുന്നേരം വരെ കൊണാട്ട്‌പ്ലേസില്‍ കറങ്ങി നടന്നു.രാത്രി ഏഴരയായപ്പോള്‍ ദീപക് എന്ന് പരിചയപ്പെടുത്തിയ ഡ്രൈവറും സംഘവും പെണ്‍കുട്ടിക്ക് ജോലിയും താമസവും ശരിയാക്കിത്തരാമെന്ന് പറഞ്ഞ് കാറില്‍കൂട്ടിക്കൊണ്ടു പോവുകയായിരുന്നു.തുടര്‍ന്ന് സിന്ധ്യ ഹൗസിന് പിറകിലെ ആളൊഴിഞ്ഞ പാര്‍ക്കിങ് ഏരിയയില്‍ അഞ്ചുപേരും ചേര്‍ന്ന് കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കി.അതിനുശേഷം അവര്‍ പെണ്‍കുട്ടിയെ അവിടെ ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു.ആക്രമണത്തില്‍ അവശയായ പെണ്‍കുട്ടി അര്‍ദ്ധരാത്രിയോടെയാണ് കൊണാട്ട്‌പ്ലേസ് പോലീസ് സ്റ്റേഷനിലെത്തിയത്.മാനസികമായി തളര്‍ന്നതിനാല്‍ എന്‍.ജി.ഒ.യുടെ സഹായത്തോടെ കൗണ്‍സലിങ്ങിന് വിധേയമാക്കി.ആ സമയത്താണ് ബലാത്സംഗത്തിനിരയായ കാര്യം കുട്ടി പറഞ്ഞത്.ശിശുക്ഷേമ സമിതിയുടെ മുമ്പാകെ ഹാജരാക്കി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.രക്ഷിതാക്കളെ വിവരമറിയിച്ചിട്ടുണ്ട്.ബാരക്കംബ പോലീസ് കേസെടുത്തിട്ടുണ്ട്.
Leave a Reply