Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൂട്ടബലാത്സംഗത്തിനിരയായി ദാരുണമായി കൊല്ലപെട്ട ഡൽഹി പെണ്‍കുട്ടിക്കെതിരെ പ്രതിഭാഗം അഭിഭാഷകന്‍ നടത്തിയ രൂക്ഷ ആരോപണങ്ങള്‍ വിവാദമാകുന്നു.അര്‍ധരാത്രിയില്‍ ആണ്‍സുഹൃത്തിനൊപ്പം കറങ്ങിനടക്കുകയും വിവാഹത്തിനുമുമ്പ് ലൈംഗികബന്ധത്തിലേര്‍പ്പെടുകയുംചെയ്യുന്ന മകളെ താനായിരുന്നെങ്കില്‍ ചുട്ടുകൊല്ലുമായിരുന്നെന്ന് ദല്‍ഹി കൂട്ട ബലാത്സംഗക്കേസിലെ പ്രതിഭാഗം അഭിഭാഷകന്‍ എ.പി സിങ്. ദല്‍ഹിയില്‍ ബസില്‍ ആറുപേരാല്‍ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടിയെയുദ്ദേശിച്ചാണ് അഭിഭാഷകന്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്. കേസിലെ വധശിക്ഷ രാഷ്ട്രീയപ്രേരിതമാണെന്ന ആരോപണത്തിനു പിന്നാലെയുള്ള ഈ പ്രസ്താവന വന്‍ പ്രതിഷേധത്തിന് തിരികൊളുത്തിയിരിക്കുകയാണ്.
വിഷയത്തില്‍ ദല്‍ഹി ബാര്‍ കൗണ്‍സിലിന് നിരവധി പേര്‍ പരാതി അറിയിച്ചതായും പരാതി എഴുതിനല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സെക്രട്ടറി മുരാരി തിവാരി പറഞ്ഞു. രേഖാമൂലം പരാതികള്‍ ലഭിക്കാത്തപക്ഷം ഡല്‍ഹി ബാര്‍ കൗണ്‍സില്‍ സ്വമേധയാ പ്രശ്നം ഏറ്റെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സിങ്ങിന്‍റെ പ്രസ്താവന അദ്ദേഹത്തിന്‍റെ തൊഴില്‍മൂല്യങ്ങള്‍ക്ക് നിരക്കുന്നതല്ളെന്നും സംഘടനക്ക് അദ്ദേഹത്തിനെതിരെ നടപടിയെടുക്കാമെന്നും മുരാരി തിവാരി അഭിപ്രായപ്പെട്ടു. കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചത് രാഷ്ട്രീയ സമ്മര്‍ദത്തിന് വഴങ്ങിയാണെന്ന എ.പി സിങ്ങിന്‍റെ ആരോപണത്തിനെതിരെ പെണ്‍കുട്ടിയുടെ പിതാവ് രംഗത്തത്തെി. ഈ വിധി കാരണം രണ്ടു മാസക്കാലയളവില്‍ രാജ്യത്ത് ഒരു ബലാത്സംഗവും നടന്നില്ളെങ്കില്‍ തന്‍റെ കക്ഷികള്‍ തൂക്കിലേറ്റപ്പെടണമെന്നത് അംഗീകരിക്കാമെന്നും എ.പി സിങ് വെല്ലുവിളിയുയര്‍ത്തിയിരുന്നു.
Leave a Reply