Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി :അധികാരമേറ്റ് ഒരു മാസത്തിനകം ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ലംഘിച്ചതായി ചൂണ്ടിക്കാട്ടി നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ മുംബൈ ഹൈകോടതിയില്‍ പൊതുതാത്പര്യ ഹർജി. ഓള്‍ ഇന്ത്യ ആന്റി കറപ്ഷന്‍ ആന്‍ഡ് സിറ്റിസന്‍സ് വെല്‍ഫെയര്‍ കോര്‍ കമ്മിറ്റി എന്ന സംഘടനയാണ് മുംബൈ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത് . നല്ല ദിനങ്ങളാണ് ഇനി ഇന്ത്യയ്ക്ക് വരാനിരിക്കുന്നതെന്ന മുദ്രാവാക്യമുയര്‍ത്തി ജനങ്ങളുടെ പ്രീതി നേടിയ മോദി സര്‍ക്കാര്‍ റെയില്‍വേ നിരക്ക് വര്‍ധന അടക്കമുള്ള ജനദ്രോഹ നടപടികളാണ് കൈക്കൊള്ളുന്നതെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.അധികാരമേറ്റ് ഒരു മാസത്തിനുള്ളില്‍ തന്നെ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയിട്ടുള്ള വാഗ്ദാനങ്ങള്‍ ലംഘിക്കുകയാണ് ചെയ്യുന്നത്. യു.പി.എ സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങളില്‍ സഹികെട്ടാണ് ജനങ്ങള്‍ എന്‍.ഡി.എ സര്‍ക്കാരില്‍ വിശ്വാസിച്ചത്. നല്‍കിയ വാഗ്ദാനങ്ങള്‍ ലംഘിക്കപ്പെട്ടതുകൊണ്ട് ചെയ്ത വോട്ടുകളെക്കുറിച്ച് പുനര്‍ചിന്തനം നടത്താന്‍ ജനങ്ങള്‍ക്ക് അവസരം കൊടുക്കണം. തന്ന വാക്ക് പാലിക്കാത്ത മോഡി സര്‍ക്കാര്‍ രാജിവയ്ക്കണമെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.ഓള്‍ ഇന്ത്യ ആന്റി കറപ്ഷന്‍ ആന്‍ഡ് സിറ്റിസന്‍സ് വെല്‍ഫെയര്‍ കോര്‍ കമ്മിറ്റിയുടെ സ്ഥാപകനും അഭിഭാഷകനുമായ എം. വി. ഹോല്‍മാഗിയാണ് ‘കുറ്റകരമായ വാഗ്ദാനലംഘനം ‘ ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചിരിക്കുന്നത്.
Leave a Reply